ബെയ്റൂട്ട് സ്ഫോടനം : ലെബനൻ മന്ത്രിസഭ തകർന്നടിഞ്ഞു
ബെയ്റൂട്ട് സ്ഫോടനം : ലെബനൻ മന്ത്രിസഭ തകർന്നടിഞ്ഞു
Tuesday, August 11, 2020 12:47 AM IST
ബെയ്റൂട്ട്: കഴിഞ്ഞയാഴ്ച ബെയ്റൂട്ട് തുറമുഖത്തുണ്ടായ ഉഗ്രസ്ഫോടനം ലെബനനിലെ ഹസൻ ദിയാബ് സർക്കാരിനെ തകർത്തു. സ്ഫോടനത്തിന്‍റെ പേരിലുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജി സമർപ്പിക്കുകയാണെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പിന്നോട്ടുനീങ്ങുകയാണെന്നും അതുവഴി ജനങ്ങൾക്കൊപ്പം നിന്ന് മാറ്റത്തിനു വേണ്ടി പോരാടാനാകുമെന്നും രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള ടെലിവിഷൻ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

കാബിനറ്റ് ഒന്നാകെ രാജിവയ്ക്കുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം ആരോഗ്യമന്ത്രി ഹമദ് ഹസൻ വാർത്താലേഖകരെ അറിയിച്ചിരുന്നു. ഏതാനും മണിക്കൂറുകൾക്കുശേഷം പ്രധാനമന്ത്രി രാജി സമർപ്പിച്ചു.

സ്ഫോടനത്തിന്‍റെ പേരിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതാണു മന്ത്രിസഭയെ പ്രതിസന്ധിയിലാക്കിയത്. നേരത്തെ പലയിടത്തും സുരക്ഷാസേനയുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടിയിരുന്നു. കാബിനറ്റ് യോഗത്തിനിടെ പാർലമെന്‍റിനു പുറത്ത് പ്രതിഷേധക്കാർ ഒത്തുകൂടുകയും ചെയ്തു. ഇവരെ പിരിച്ചുവിടാൻ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു.

മന്ത്രിസഭാ യോഗത്തിനു മുന്പേ ഏതാനും മന്ത്രിമാർ രാജിപ്രഖ്യാപനം നടത്തുകയും ചെയ്തു. ധനമന്ത്രി ഖാസി വാസ്നി, നീതിന്യായ മന്ത്രി മാരി ക്ലോഡ് എന്നിവരാണ് തിങ്കളാഴ്ച രാജിപ്രഖ്യാപിച്ചത്. ഇതിനുപുറമേ സ്ഫോടനവുമായി ബന്ധപ്പട്ട് സുരക്ഷാസേനാ തലവൻ മേജർ ജനറൽ ടോണി സാസിബയെ ജഡ്ജി ഹസൻ അൽ കൊഹോരി തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിശദാംശങ്ങൾ നൽകിയിട്ടില്ലെങ്കിലും മറ്റ് ജനറൽമാരെയും ചോദ്യം ചെയ്യുമെന്ന സൂചനയും അവർ നൽകി.


ഇന്നലെ രാജിക്കത്ത് നൽകിയ മന്ത്രി മാരി ക്ലോഡ് കഴിഞ്ഞയാഴ്ച സ്ഫോടനസ്ഥലം സന്ദർശിച്ചപ്പോൾ മന്ത്രിക്കുനേരെ ആളുകൾ വെള്ളം ചീറ്റിച്ചിരുന്നു. ജനക്കൂട്ടം മോശം പദപ്രയോഗവും നടത്തിയിരുന്നു. പ്രശ്നത്തിൽ വാർത്താവിനിമയ മന്ത്രിയും പരിസ്ഥിതി മന്ത്രിയും നേരത്തെ രാജിസമർപ്പിച്ചിരുന്നു. ആറു ജനപ്രതിനിധികളും സ്ഥാനമൊഴിഞ്ഞു.

കഴിഞ്ഞ നാലിനു ബെയ്റൂട്ട് തുറമുഖത്തിൽ ഉണ്ടായ സ്ഫോടനത്തിൽ 160 പേരാണ് മരിച്ചത്. ആറായിരത്തിലേറെ പേർക്ക് പരിക്കേറ്റു. തുറമുഖത്തെ ഗോഡൗണിൽ മുൻകരുതലില്ലാതെ സൂക്ഷിച്ചിരുന്ന 2,750 ടൺ അമോണിയം നൈട്രേറ്റിനു തീപിടിച്ചാണ് ദുരന്തം.

ലെബനനിലെ മുൻ പ്രധാനമന്ത്രി സാദ് അൽ ഹരീരിയുടെ സർക്കാരിനെതിരേ 2019 ൽ നടന്ന വ്യാപക പ്രതിഷേധത്തിനു പിന്നാലെയാണ് 2020 ജനുവരിയിൽ ഹസ്‌സൻ ദിയാബിന്‍റെ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.