ബെയ്റൂട്ട് സ്ഫോടനം : ലബനീസ് മന്ത്രി രാജിവച്ചു
ബെയ്റൂട്ട് സ്ഫോടനം : ലബനീസ് മന്ത്രി രാജിവച്ചു
Monday, August 10, 2020 12:37 AM IST
ബെയ്റൂട്ട്: ബെയ്റൂട്ട് സ്ഫോടനത്തിൽ ജനരോഷം ശക്തമായതിനു പിന്നാലെ ലബനനിലെ വാർത്താവിതരണ മന്ത്രി മനാൽ അബ്ദൽ സമാദ് രാജിവച്ചു. ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയതിൽ ജനത്തോടു മാപ്പു ചോദിക്കുന്നതായി അവർ പ്രസ്താവനയിൽ പറഞ്ഞു.

159 പേർ കൊല്ലപ്പെട്ട സ്ഫോടനത്തിന്‍റെ പേരിൽ മന്ത്രിസഭയിൽനിന്നുള്ള ആദ്യരാജിയാണിത്. ആറു ജനപ്രതിനിധികൾ നേരത്തേ രാജിവച്ചിരുന്നു.

അതേസമയം, പ്രധാനമന്ത്രി ഹസൻ ദിയാബിന്‍റെ മന്ത്രിസഭ മൊത്തത്തിൽ രാജിവയ്ക്കണമെന്നു ലബനോനിലെ മാറോണൈറ്റ് സഭാധ്യക്ഷൻ കർദിനാൾ ബച്ചാര ബുട്രോസ് അൽറായ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ചത്തെ സ്ഫോടനം മനുഷ്യത്വത്തിനു നേർക്കുള്ള കുറ്റകൃത്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനപ്രതിനിധികളും മന്ത്രിയും രാജിവച്ചിട്ടു കാര്യമില്ല. ജനങ്ങളുടെ വികാരം മനസിലാക്കി സർക്കാർ രാജിവയ്ക്കണം. രാജ്യത്തെ മുന്നോട്ടു നയിക്കുന്നിൽ മന്ത്രിസഭ പരാജയപ്പെട്ടു. തുറമുഖത്തെ ഗോഡൗണിൽ മുൻകരുതലില്ലാതെ സൂക്ഷിച്ചിരുന്ന 2,750 ടൺ അമോണിയം നൈട്രേറ്റിനു തീപിടിച്ചുണ്ടായ ദുരന്തത്തെക്കുറിച്ച് അന്താരാഷ്‌ട്ര അന്വേഷണം വേണമെന്നും കർദിനാൾ ആവശ്യപ്പെട്ടു. അന്താരാഷ്‌ട്ര അന്വേഷണം വേണമെന്ന ആവശ്യം പ്രസിഡന്‍റ് മിഷേൽ ഔൺ നേരത്തേ തള്ളിയിരുന്നു.


ഇതിനിടെ തെരഞ്ഞെടുപ്പു നേരത്തേയാക്കുന്നത് ഇന്നത്തെ കാബിനറ്റ് യോഗത്തിൽ ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി ദിയാബ് ടെലിവിഷൻ സന്ദേശത്തിൽ അറിയിച്ചു. ലബനീസ് ജനത ശനിയാഴ്ച സർക്കാരിനെതിരേ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.