പാക്കിസ്ഥാൻ: ‘ഭർത്താവി’നൊപ്പം പെൺകുട്ടിയെ വിട്ടയച്ചു
പാക്കിസ്ഥാൻ: ‘ഭർത്താവി’നൊപ്പം പെൺകുട്ടിയെ വിട്ടയച്ചു
Monday, August 10, 2020 12:37 AM IST
വാഷിംഗ്ടൺ: 14 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, മതംമാറ്റി വിവാഹം കഴിച്ചതു ശരിവച്ച് ലാഹോർ ഹൈക്കോടതി. കഴിഞ്ഞ ഏപ്രിൽ നാലിനാണ് മരിയ ഷാബാസിനെ മുഹമ്മദ് നാകാഷും രണ്ടു കൂട്ടാളികളും ചേർന്നു തട്ടിക്കൊണ്ടുപോയത്.

ഫൈസാലാബാദിനടുത്തുള്ള മദീനാ പട്ടണത്തിലാണു സംഭവം. തോക്കുമായി വന്നു ഭീഷണിപ്പെടുത്തിയാണ് വീട്ടിലേക്കു നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയത്. പെൺകുട്ടിയെ വിവാഹം കഴിച്ചെന്നും അവൾ മതം മാറിയെന്നുമായിരുന്നു അവകാശവാദം. ഫൈസലാബാദ് ജില്ലാ കോടതി മരിയയെ മോചിപ്പിക്കാനും ഒരു അഭയകേന്ദ്രത്തിൽ എത്തിക്കാനും കഴിഞ്ഞ ജൂലൈ 30ന് ഉത്തരവിട്ടിരുന്നു.

ഓഗസ്റ്റ് നാലിനു ഹൈക്കോടതി ജസ്റ്റീസ് രാജാ മുഹമ്മദ് ഷാഹിദ് അബ്ബാസി മരിയയെ നാകാഷിനൊപ്പം വിട്ടയയ്ക്കാൻ ഉത്തരവായി. പെൺകുട്ടി മതംമാറിയെന്നും വിവാഹിതയാണെന്നുമാണ് കോടതിയുടെ കണ്ടെത്തൽ. നാകാഷ് ഹാജരാക്കിയ വിവാഹ സർട്ടിഫിക്കറ്റിൽ പേരുള്ള മുസ്‌ലിം പുരോഹിതൻ, തനിക്ക് ഇക്കാര്യത്തിൽ ഒരു ബന്ധവുമില്ലെന്നു വ്യക്തമാക്കുകയുണ്ടായി. വിധിന്യായം കേട്ട പെൺകുട്ടി കോടതിമുറിയിൽ പൊട്ടിക്കരയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.


പാക്കിസ്ഥാനിൽ പെൺകുട്ടികളുടെ വിവാഹപ്രായം 16 വയസാണ്. പെൺകുട്ടിക്ക് 19 വയസായി എന്നു നാകാഷ് വാദിച്ചെങ്കിലും മരിയയുടെ ജനനസർട്ടിഫിക്കറ്റും സ്കൂൾ രേഖകളും പ്രകാരം അവൾക്ക് 14 വയസാണ്.

പ്രതിവർഷം ആയിരത്തോളം ക്രൈസ്തവ, ഹിന്ദു സ്ത്രീകളെയും പെൺ‌കുട്ടികളെയും തട്ടിക്കൊണ്ടുപോയി മതംമാറ്റി നിർബന്ധിത വിവാഹത്തിൽ പെടുത്തുന്നുണ്ടെന്നാണു കണക്ക്. കോടതിയിൽ എത്തുന്ന കേസുകളിൽ സാധാരണഗതിയിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയാണ് പാക്കിസ്ഥാനിൽ പതിവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.