സൗദിയിൽ ഇന്ത്യൻ എംബ‌സി ആംബുലൻസ് സൗകര്യം ഒരുക്കണമെന്ന് ആവശ്യം
സൗദിയിൽ ഇന്ത്യൻ എംബ‌സി ആംബുലൻസ് സൗകര്യം  ഒരുക്കണമെന്ന് ആവശ്യം
Tuesday, May 26, 2020 11:56 PM IST
റിയാദ്: സൗദി അറേബ്യയിലെ കോവിഡ് രോഗവ്യാപന സാഹചര്യം മുൻനിർത്തി ഇന്ത്യക്കാർക്ക് അടിയന്തര വൈദ്യ സഹായമെത്തിക്കാൻ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രത്യേകമായ ആംബുലൻസ് സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. സൗദിയിലെ കോവിഡ് ബാധിതരിൽ നല്ലൊരു പങ്ക് ഇന്ത്യക്കാരായിരിക്കെ ഇവർക്കു വൈദ്യസഹായം എത്തിക്കാൻ വിവിധ സംഘടനകളും വോളണ്ടിയർമാരും ബുദ്ധിമുട്ടുകയാണ്.

സമ്പൂർണ ലോക്ക് ഡൗൺ നിലനിൽക്കുന്ന ഈ ദിവസങ്ങളിൽ കോവിഡ് ടെസ്റ്റ് ചെയ്തു രോഗം സ്ഥിരീകരിച്ചവരും രോഗ ലക്ഷണങ്ങളുമായി ബുദ്ധിമുട്ടുന്നവരും നൂറു കണക്കിനാണ് വിവിധ സ്ഥലങ്ങളിൽനിന്നു സഹായാഭ്യർഥനയുമായി വിളിക്കുന്നത്. ഇവർക്കു വൈദ്യസഹായം ലഭ്യമാക്കുക വിഷമകരമാണ്. രോഗികളുടെ ആധിക്യം മൂലം 937 എന്ന നമ്പറിൽ വിളിക്കുമ്പോഴും കൃത്യമായ പ്രതികരണം ലഭിക്കുന്നില്ല. സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ പോലും ആംബുലൻസ് സൗകര്യം ലഭിക്കുന്നില്ലെന്ന പരാതിയാണ് എല്ലാ ഭാഗത്തും.


കൃത്യ സമയത്തു വൈദ്യസഹായം ലഭിക്കാത്തതു മൂലം ചിലരെങ്കിലും മരണത്തിനു കീഴടങ്ങിയതായും സാമൂഹ്യ പ്രവർത്തകർ പറയുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി എംബസിയുടെ കീഴിൽ ആംബുലൻസ് എന്ന ആവശ്യം ശക്തമായിരിക്കുന്നത്.
ഇതേ ആവശ്യം നേരത്തെ എംബസിക്കു മുന്നിൽ സാമൂഹ്യ പ്രവർത്തകരും മാധ്യമപ്രവർത്തകരും ഉന്നയിച്ചിരുന്നെങ്കിലും അംബാസഡർ നൽകിയ വാക്ക് നടപ്പായില്ല. സൗദി ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതി ലഭ്യമായില്ല എന്നാണ് എംബസി അതിനു മറുപടി പറഞ്ഞത്. കൂടുതൽ ഇടപെടൽ നടത്തി അനുമതി നേടിയെടുക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.