ബെൽജിയം പ്രധാനമന്ത്രിയെ പുറംതിരിഞ്ഞു സ്വീകരിച്ച് ആശുപത്രി ജീവനക്കാർ
ബെൽജിയം പ്രധാനമന്ത്രിയെ പുറംതിരിഞ്ഞു സ്വീകരിച്ച് ആശുപത്രി ജീവനക്കാർ
Tuesday, May 19, 2020 12:33 AM IST
ബ്രസൽസ്: ബ്രസൽസിലെ ജീവനക്കാരിൽനിന്ന് ഒൗദ്യോഗിക സന്ദർശന വേളയിൽ ലഭിച്ച സ്വീകരണം വേറിട്ടതായി. ബെൽജിയം തലസ്ഥാനമായ ബ്രസൽസിലെ സെന്‍റ് പീറ്റർ ആശുപത്രി ജീവനക്കാർ, നിരനിരയായി പുറം തിരിഞ്ഞുനിന്നാണ് ഇവിടം സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി സോഫി വിൽമസിനെ സ്വീകരിച്ചത്.

രാജ്യത്തെ ആദ്യ കോവിഡ് രോഗിയെത്തൊട്ടു ചികിത്സിച്ചു വരുന്ന ആദ്യ കോവിഡ് റഫറൻസ് ആശുപത്രിയാണ് സെന്‍റ് പീറ്റർ. ഇവിടം കൂടാതെ ഡെൽറ്റ ആശുപത്രിയും പ്രധാനമന്ത്രി സന്ദർശിച്ചെങ്കിലും അവിടെ ഇത്തരത്തിലുള്ള പ്രതികരണമുണ്ടായില്ല. കടുത്ത സമ്മർദത്തിലുള്ള ജീവനക്കാർക്ക് ഒരുപാടു കാര്യങ്ങൾ പ്രതിഫലിപ്പിക്കാനുണ്ടാകുമെന്ന് ആശുപത്രി അധികൃതരുടെ പ്രതികരണം. ജീവനക്കാർക്കു വിമർശനം പരസ്യമായി ഉന്നയിക്കാൻ അനുവാദമില്ലാത്തതിനാൽ ആരും മറ്റു പ്രതികരണങ്ങൾക്കു മുതിർന്നില്ല.

ബെൽജിയത്തു തുടക്കം മുതൽ കൊറോണ വൈറസ് സ്ഥിരീകരിച്ച കേസുകളുടെ റഫറൻസ് കേന്ദ്രമാണ് ആശുപത്രി. ബെൽജിയത്തിന്‍റെ ആദ്യത്തെ കൊറോണ വൈറസ് രോഗിയായ ഫിലിപ്പ് സൂബ്രി ചൈനയിലെ വുഹാനിൽനിന്നു മടങ്ങിയെത്തിയപ്പോൾ അവിടെ ചികിത്സ തേടിയിരുന്നു. എന്നാൽ, രാജ്യത്തു കേസുകളുടെ എണ്ണം വർധിച്ചതോടെ മറ്റ് ആശുപത്രികളിലും ചികിത്സ തുടങ്ങി. അതേസമയം, പ്രതിസന്ധി തുടങ്ങിയ ശേഷം ആദ്യമായി ഒരു ആശുപത്രി സന്ദർശിക്കാൻ ഇത്രയും വൈകിയതിലുള്ള അമർഷമാണ് ജീവനക്കാർ പ്രകടിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്.

പ്രധാനമന്ത്രിയുടെ കാർ സെന്‍റ് പീറ്റർ ഹോസ്പിറ്റൽ കോന്പൗണ്ടിൽ പ്രവേശന കവാടത്തിലേക്കു പോകുന്പോൾ, കവാടത്തിനു മുന്നിൽ അണിനിരന്ന ആരോഗ്യസംരക്ഷണ പ്രവർത്തകരുടെ ഇരട്ടനിര അവരുടെ വരവിനെ അനാദരിച്ചു. പരിശീലനം ലഭിച്ച പ്രഫഷണലുകൾക്കു പണം നൽകുന്നതിനു പകരം നഴ്സിംഗ് ഉദ്യോഗസ്ഥർക്കു പിന്തുണ നൽകുന്നതിനു യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള സർക്കാർ ശ്രമങ്ങളെക്കുറിച്ചുള്ള അതൃപ്തിയും അവർ പ്രകടിപ്പിച്ചു. 11 ദശലക്ഷത്തിലധികം ആളുകൾ ജീവിക്കുന്ന രാജ്യമായ ബെൽജിയത്തിൽ ഇതുവരെ 55,000ൽ ഏറെ പേരെ വൈറസ് ബാധിച്ചു കഴിഞ്ഞു. 9,000 ത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സ്ളോവേനിയ കൊറോണമുക്തം

ലുബ്ലിയാന: രാജ്യം കൊറോണവൈറസിൽനിന്നു പൂർണമായും മുക്തി പ്രാപിച്ചതായി സ്ളോവേനിയൻ സർക്കാർ പ്രഖ്യാപിച്ചു. അതിർത്തികൾ എല്ലാം വീണ്ടും തുറക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമായി സ്ളോവേനിയ ഇതോടെ മാറും. പ്രധാനമന്ത്രി യാനസ് യാൻസയാണ് പാർലമെന്‍റിൽ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ പതിന്നാല് ദിവസത്തിനിടെ 35 പേർക്കു മാത്രമാണ് രാജ്യത്തു രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

മേയ് 31 ന് യൂറോപ്യൻ യൂണിയന്‍റെ മറ്റ് രാജ്യങ്ങളിൽനിന്നുള്ളവർക്കായി അതിർത്തികൾ വീണ്ടും തുറക്കും. അസുഖത്തിന്‍റെ വ്യക്തമായ ലക്ഷണങ്ങളുള്ളവരെയും സ്ളോവേനിയയിൽ താമസിക്കാൻ അനുവാദമില്ലാത്തവരെയും മാത്രമേ മടക്കി അയയ്ക്കൂ. 2.081 മില്യൻ ജനങ്ങളാണ് സ്ളോവേനിയയിൽ വസിക്കുന്നത്. ഇതുവരെയായി 1,466 കൊറോണ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചത്. ആകെ മരിച്ചത് 104 പേർ. 273 പേർ രോഗവിമുക്തരായി. രാജ്യത്തെ ആക്ടീവ് കേസുകൾ നിലവിൽ 1089 ഉം സീരിയസ് കേസുകൾ വെറും അഞ്ചാണ്. 69,000 അധികം പേരെ ടെസ്റ്റിനു വിധേയയമാക്കിയിട്ടുണ്ട്.


ഇറച്ചി സംസ്കരണ പ്ലാന്‍റിൽ കോവിഡ്

ബർലിൻ: ജർമനിയിലെ ഇറച്ചി സംസ്കരണ പ്ലാന്‍റിലെ ജോലിക്കാരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതു കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ജർമനിയിലെ പല സംസ്ഥാനങ്ങളിലും ഇപ്പോൾ ഇതു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.രാജ്യത്തെ ഇറച്ചി പായ്ക്കിംഗ് പ്ലാന്‍റുകളിലെ ജോലി സാഹചര്യങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നുന്നുണ്ട്. പ്ലാന്‍റുകൾ അടച്ചു. ജോലിക്കാർ ക്വാറന്‍റൈനിൽ ആണ്. ഈ മാസം ആദ്യം പടിഞ്ഞാറൻ ജർമനിയിലെ കോസ്ഫെൽഡ് ജില്ലയിലെ ഒരു അറവുശാലയിൽ ഉണ്ടായ വൈറസ് സ്ഥിരീകരണമാണ് രാജ്യത്തൊട്ടാകെയുള്ള ഇറച്ചി സംസ്കരണ കേന്ദ്രങ്ങളിൽ വൻതോതിൽ പരിശോധന നടത്താൻ അധികാരികളെ പ്രേരിപ്പിച്ചത്. കോസ്ഫെൽഡ് പ്ലാന്‍റിൽ 260 ലധികം ആളുകളുൾ ഇപ്പോൾ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ലോക്ക്ഡൗണിൽ ഇളവുമായി ഇറ്റലി

രണ്ടു മാസത്തിലേറെയായി നാലു ഭിത്തിക്കുള്ളിൽ തളയ്ക്കപ്പെട്ട ജനജീവിതം സാധാരണ നിലയിലേക്കു മാറ്റാനുള്ള നീക്കം ഇറ്റലി ശക്തമാക്കി. റസ്റ്ററന്‍റുകൾ, കഫേകൾ, ബാറുകൾ എന്നിവയിൽ ഭക്ഷണം കഴിക്കാൻ അനുവാദമുണ്ട്. എല്ലാ റീട്ടെയിൽ മാർക്കറ്റുകളും ഇപ്പോൾ വീണ്ടും തുറക്കാം. എന്നാൽ, എല്ലാം ഉപാധികളോടെ ആയിരിക്കും പ്രവർത്തിക്കുക. യാത്രയ്ക്കുള്ള എൻട്രി സ്ലോട്ട് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടിവരും. ദൂരം നിലനിർത്താനും മാസ്ക് ധരിക്കാനുമുള്ള സാധാരണ നിയമങ്ങൾ ബാധകമാണ്. കുർബാനകൾ, വിവാഹങ്ങൾ, ശവസംസ്കാരങ്ങൾ എന്നിവ പുനരാരംഭിച്ചു.റോമിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്ക, മിലാനിലെ ഡ്യുമോ എന്നിവയുൾപ്പെടെ പൊതുജനങ്ങൾക്കും മറ്റു ചടങ്ങുകൾക്കുമായി പള്ളികൾ വീണ്ടും തുറന്നു. പള്ളികൾ, സിനഗോഗുകൾ, മറ്റ് മത സ്ഥാപനങ്ങൾ എന്നിവയും തുറക്കാൻ അനുവാദിച്ചു.

സ്പെയിനിലും സന്തോഷം

മാഡ്രിഡ്: സ്പെയിൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ നിലവിൽ വരുത്തി. പത്തു പേർക്കു വരെ പൊതുസ്ഥലങ്ങളിൽ ഒരുമിച്ചു കൂടാൻ അനുമതിയായി. സ്പെയിനിൽ ലോക്ക്ഡൗണ്‍ തുടങ്ങിയശേഷം ആദ്യമായി ഒറ്റ ദിവസത്തെ മരണസംഖ്യ നൂറിൽ താഴെയെത്തി. ബാറുകൾക്കും റസ്റ്ററന്‍റുകൾക്കും പകുതി ശേഷിയിൽ ഒൗട്ട്ഡോർ ഇരിപ്പിടങ്ങൾ തുറന്നു. സിനിമാശാലകൾ, മ്യൂസിയങ്ങൾ, തിയേറ്ററുകൾ എന്നിവയും കുറഞ്ഞ ശേഷിയിൽ തുറന്നു. വൈറസ് മോശമായി ബാധിക്കാത്ത ചില സ്പാനിഷ് ദ്വീപുകൾ തിങ്കളാഴ്ച രണ്ടാം ഘട്ടത്തിലേക്കു നീങ്ങി. ഷോപ്പിംഗ് മാളുകൾ വീണ്ടും തുറക്കാനും 15 പേർ വരെ ഒത്തുചേരാനും അനുവദിച്ചു.

ജോസ് കുന്പിളുവേലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.