ബോറിസ് ജോൺസൺ ഐസിയുവിൽ
ബോറിസ് ജോൺസൺ ഐസിയുവിൽ
Wednesday, April 8, 2020 12:00 AM IST
ലണ്ടൻ: കോവിഡ് ബാധ സ്ഥിരീകരിച്ച് ലണ്ടനിലെ സെന്‍റ് തോമസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അദ്ദേഹത്തിന്‍റെ ഒൗദ്യോഗിക വസതിയായ നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. അദ്ദേഹം വെന്‍റിലേറ്ററിൽ അല്ല എന്നും ഓക്സിജൻ നൽകുന്നുണ്ട് എന്നുമാണ് വിശദീകരണം. ന്യുമോണിയയോ അതുപോലുള്ള അസുഖങ്ങളോ അദ്ദേഹത്തിനില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.

അമ്പത്തഞ്ചുകാരനായ പ്രധാനമന്ത്രിയെ തിങ്കളാഴ്ച രാത്രി ബ്രിട്ടീഷ് സമയം രാത്രി എട്ടരയോടെയാണ് ഐസിയുവിലേക്ക് മാറ്റിയത്. രോഗലക്ഷണങ്ങൾ മാറ്റമില്ലാതെ തുടർന്നതിനാൽ അദ്ദേഹത്തെ സെൻട്രൽ ലണ്ടനിലെ സെന്‍റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഞായറാഴ്ച രാത്രിയായിരുന്നു. പ്രധാനമത്രിയുടെ ചുമതലകൾ താത്കാലികമായി വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് നിർവഹിക്കും.

മാർച്ച് 27 നാണു ബോറിസ് ജോൺസണു കോവിഡ് സ്ഥിരീകരിച്ചത്. അതിനുശേഷം ഒരാഴ്ച ഔദ്യോഗിക വസതിക്കു സമീപമുള്ള ഫ്ലാറ്റിൽ ഐസൊലേഷനിലായിരുന്നു. വീട്ടിലിരുന്നുകൊണ്ടുതന്നെ വീഡിയോ കോൺഫെറൻസ് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ ഏർപ്പെടുകയും അവ ഏകോപിപ്പിക്കുകയും ചെയ്തു. ഐസൊലേഷൻ കാലാവധി അവസാനിച്ചിട്ടും പനിയും ചുമയും ഉൾപ്പെടെയുള്ള രോഗ ലക്ഷണങ്ങൾ തുടർന്നതിനാലാണ് അദ്ദേഹത്തെ തുടർ പരിശോധനകൾക്കായി ഞായറാഴ്ച ആശുപത്രിയിലേക്ക് മാറ്റിയത്.

ആറു മാസം ഗർഭിണിയായ അദ്ദേഹത്തിന്‍റെ പങ്കാളി കാരി സിമണ്ട്സിനെ നേരത്തെതന്നെ മറ്റൊരു സ്ഥലത്തേക്ക് സുരക്ഷിതമായി മാറ്റി താമസിപ്പിച്ചിരുന്നു. ബ്രിട്ടനിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആദരം അർപ്പിച്ചുകൊണ്ട് കഴിഞ്ഞദിവസം രാജ്യവ്യാപകമായി നടന്ന കരഘോഷത്തിൽ ജോൺസൺ ഔദ്യോഗിക വസതിക്കു മുൻപിൽ നിന്നു പങ്കെടുത്തിരുന്നു.


അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ള ലോകനേതാക്കൾ ജോൺസണു സൗഖ്യം നേർന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതിനിടെ, ഇംഗ്ലണ്ടിലെ കൊറോണ വൈറസ് ബാധ മൂലമുള്ള മരണ സംഖ്യ ഔദ്യോഗിക കണക്കുകളേക്കാൾ എൺപതു ശതമാനത്തോളം കൂടുതലാകാൻ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ അല്ലാതെയുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലുള്ള കാലതാമസമാണ് കാരണം. ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വകുപ്പിന്‍റെ കണക്കുകളും നാഷണൽ ഹെൽത്ത് സർവീസിന്‍റെ കണക്കുകളും തമ്മിൽ വ്യത്യാസം ഉള്ളതായാണ് കാണുന്നത്.

രോഗബാധിതർക്ക് സഹായമെത്തിക്കുന്നതിനായി നാഷണൽ ഹെൽത്ത് സർവീസിനെ സഹായിക്കാൻ രജിസ്റ്റർ ചെയ്തിരുന്ന ഏഴര ലക്ഷത്തോളം സന്നദ്ധ പ്രവർത്തകരിൽനിന്നുള്ള ആളുകൾ ഇന്നലെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് . 25 ലക്ഷത്തോളം വരുന്ന രോഗബാധിതരായ ആളുകൾക്ക് വിവിധ രീതിയിലുള്ള സഹായങ്ങൾ ചെയ്യാൻ സന്നദ്ധരായി ഇവർ രംഗത്തുവരികയും ജോലി ഇന്നലെ മുതൽ തുടങ്ങുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ രണ്ടു ദിവസമായി മരണ നിരക്കിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ഈ വിശുദ്ധവാരത്തിന്‍റെ അവസാനം മരണസംഖ്യ ഉയരുമെന്നാണ് വിലയിരുത്തൽ. കോവിഡ് ബാധിച്ച് കാർഡിഫിൽ നിന്നുള്ള ഹൃദ്രോഗ വിദഗ്ധനായ ഇന്ത്യൻ ഡോക്ടർ ജിതേന്ദ്ര റാത്തോഡിന്‍റെ (58 )മരണം ഈ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട് .


ഷൈമോൻ തോട്ടുങ്കൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.