ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും കോവിഡ്
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും കോവിഡ്
Saturday, March 28, 2020 12:07 AM IST
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനു കോവിഡ് ബാധ സ്ഥിരീകരിച്ചു. അനേകം ആളുകളുമായി സമ്പർക്കം പുലർത്തിയ പ്രധാനമന്ത്രിയിൽനിന്ന് എത്ര പേർക്കു രോഗം പടർന്നിട്ടുണ്ടാകും എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു. ട്വിറ്ററിൽ സ്വയം പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണു പ്രധാനമന്ത്രി താൻ രോഗബാധിതനാണെന്നറിയിച്ചത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടയിലാണ് തനിക്കു രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയതെന്നും അദ്ദേഹം ട്വിറ്ററിൽ വെളിപ്പെടുത്തി. ചെറിയ രോഗലക്ഷണങ്ങൾ കണ്ട ഇദ്ദേഹം ഡൗണിംഗ് സ്ട്രീറ്റിൽ സ്വയം ഐസൊലേഷനിൽ കഴിയുകയാണ്.

ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ രാജ്യത്തെ നയിച്ചുകൊണ്ടു നിരവധി ഉന്നത തല മീറ്റിംഗുകളിലും പാർലമെന്‍റ് സമ്മേളനത്തിലും ദിവസേനയുള്ള പത്രസമ്മേളനങ്ങളിലും പങ്കെടുത്ത പ്രധാനമന്ത്രിയിൽനിന്ന് എത്രയേറെ ആളുകളിലേക്കു രോഗം പടർന്നിട്ടുണ്ടാകുമെന്ന് ആർക്കും ഒരു പിടിയുമില്ലാത്ത അവസ്ഥയിലാണ്. കിരീടാവകാശിയായ ചാൾസ് രാജകുമാരനു കൊറോണ ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ പ്രധാനമന്ത്രിക്കും ഹെൽത്ത് സെക്രട്ടറിക്കും രോഗബാധ സ്ഥിരീകരിച്ചതോടെ രോഗത്തിന്‍റെ വ്യാപനം സംബന്ധിച്ച കടുത്ത ആശങ്കയിലേക്കാണ് ബ്രിട്ടൻ നീങ്ങുന്നത്. ആരോഗ്യമന്ത്രി നെയ്ദീൻ ഡോറിസിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

എലിസബത്ത് രാജ്ഞിയെ മാർച്ച് പതിനൊന്നിനാണു പ്രധാനമന്ത്രി അവസാനമായി കണ്ടതെന്നും രാജ്ഞിയുടെ കാര്യത്തിൽ ആശങ്കൾ ഒന്നുംതന്നെ ഇല്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. രോഗബാധയുടെ വ്യാപനം തുടങ്ങിയ ആദ്യ സമയം മുതൽ കനത്ത സുരക്ഷാ മുൻകരുതൽ എടുത്താണ് രാജ്ഞിയെ പാർപ്പിച്ചിരിക്കുന്നത്. ചാൾസ് രാജകുമാരനും ഭാര്യ കാമിലയും ഇപ്പോൾ സ്കോട്‌ലൻഡിലെ ബാൽമോറൽ കാസിലിൽ പ്രത്യേകം ഐസൊലേഷനിലാണ്. കാമിലയുടെ പരിശോധന ഫലം നെഗറ്റിവ് ആയിരുന്നു.


കോവിഡ് ലോകം മുഴുവൻ വ്യാപകമായി പടരുമ്പോഴും ബ്രിട്ടൻ വേണ്ട മുൻകരുതലുകൾ എടുത്തില്ലെന്ന ആരോപണത്തിനു ശക്തിപകരുന്നതാണ് ഭരണതലത്തിലെ ഉന്നതർതന്നെ രോഗബാധിതരായ വാർത്ത. ഇന്നലെ രാജ്യത്തെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആദരമർപ്പിച്ചു രാജ്യവ്യാപകമായി നടന്ന കരഘോഷ പരിപാടിയാണു പ്രധാനമന്ത്രി പങ്കെടുത്ത അവസാനത്തെ പൊതു പരിപാടി. ഔദ്യോഗിക വസതിക്കു മുൻപിൽ നിന്നുകൊണ്ടാണ് അദ്ദേഹം ഈ പരിപാടിയിൽ പങ്കെടുത്തത്. സർക്കാരിന്‍റെ നേതൃത്വം തുടർന്നും വഹിക്കുമെന്നും വീഡിയോ കോൺഫെറൻസ് ഉൾപ്പെടെയുള്ള കാര്യങ്ങളിലൂടെ കൊറോണയ്ക്കെതിരേയുള്ള പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രോഗബാധിതരായ ആളുകളുടെ എണ്ണവും മരണ നിരക്കും ബ്രിട്ടനിൽ കൂടുകയാണ്. സർക്കാർ സന്പൂർണ നിയന്ത്രണവും കനത്ത നടപടികളും പ്രഖ്യാപിച്ചിട്ടും ചില പ്രദേശങ്ങളിൽ ആളുകൾ ഇവ കാര്യമായിട്ടെടുത്തിട്ടില്ല എന്നതാണ് വിചിത്രം. പൊതുഗതാഗത സംവിധാനങ്ങൾ നിർത്തലാക്കാത്തതിനാൽ ഇപ്പോഴും ആളുകൾ തിരക്കുള്ള സമയങ്ങളിൽ തിങ്ങി നിറഞ്ഞതാണ് യാത്ര ചെയ്യുന്നത്. കൂടുതൽ രോഗബാധിതരായ ആളുകൾ ഉള്ള രാജ്യങ്ങളിൽനിന്ന് ഇങ്ങോട്ടേക്കുള്ള വിമാന സർവീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. പത്തു ലക്ഷത്തോളം ബ്രിട്ടീഷ് പൗരന്മാർ ഇപ്പോഴും വിദേശ രാജ്യങ്ങളിൽ ഉണ്ടെന്നാണു കണക്കുകൾ.


ഷൈമോൻ തോട്ടുങ്കൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.