കൊറോണ: ത്വരിത ടെസ്റ്റ് മെഷീന്‍ ജര്‍മനി കണ്ടുപിടിച്ചു
കൊറോണ: ത്വരിത ടെസ്റ്റ് മെഷീന്‍ ജര്‍മനി കണ്ടുപിടിച്ചു
Thursday, March 26, 2020 11:58 PM IST
ബര്‍ലിന്‍: കോവിഡ് 19 എന്ന മഹാമാരിയില്‍ ലോകം ഭീതിയില്‍ കഴിയുമ്പോള്‍ വൈറസുണ്ടോ എന്നു പരിശോധിച്ചു ഫലം വെളിവാക്കുന്ന ഉപകരണം ജര്‍മനിയില്‍ വികസിപ്പിച്ചെടുത്തു. രണ്ടര മണിക്കൂറിനുള്ളില്‍ കൊറോണ ബാധയുടെ ഫലം വ്യക്തമാക്കുന്ന മെഷീന്‍ ഏപ്രില്‍ ആദ്യം മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കുമെന്നും കമ്പനി ചെയര്‍മാന്‍ ഡോ. വോള്‍ക്കര്‍ ഡെന്നര്‍ അറിയിച്ചു. ആഗോള തലത്തില്‍ ഓട്ടോമോട്ടീവ് മേഖലയിലെ കമ്പനി ഭീമനായ ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് ആസ്ഥാനമായുള്ള ബോഷ് കമ്പനിയുടെ മെഡിക്കല്‍ ടെക്‌നോളജി വിഭാഗമാണ് ടെസ്റ്റ് മെഷീന്‍ വികസിപ്പിച്ചെടുത്തത്. വൈറസ് പരിശോധന വേഗത്തിലും സുരക്ഷിതമായും നടത്തുമെന്നാണ് പരമ്പരാഗത ജര്‍മന്‍ കമ്പനിയായ ബോഷ് അവകാശപ്പെടുന്നത്.

കൊറോണ രോഗിയുടെ മൂക്കില്‍ നിന്നോ തൊണ്ടയില്‍ നിന്നോ ഒരു ചോപ്സ്റ്റിക്ക്‌ ഉപയോഗിച്ച് സാമ്പിള്‍ എടുത്ത് പരിശോധനയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും സജ്ജീകരിച്ച് ഒരു കാട്രിഡ്ജ് വഴി ഉടനടി വിശകലന ഉപകരണത്തില്‍ ചേര്‍ത്തുവെച്ചാണ് ലാബില്‍ ടെസ്റ്റ് നടത്തുന്നത്. ഉപയോക്തൃ സൗഹൃദമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ടെസ്റ്റ് മെഷീനില്‍ പരിശോധന നടത്താന്‍ വിദഗ്ധരുടെ ആവശ്യം വേണ്ടെന്നാണ് കമ്പനി പറയുന്നത്.


24 മണിക്കൂറിനുള്ളില്‍ ഒരു ഉപകരണത്തിന് പത്ത് ടെസ്റ്റുകള്‍ വരെ നടത്താന്‍ കഴിയും. വിവിധ ലബോറട്ടറികളിലും സ്റ്റട്ട്ഗാര്‍ട്ടിലെ റോബര്‍ട്ട് ബോഷ് ഹോസ്പിറ്റലിലും ഇതുവരെ ഏതാനും ഡസന്‍ അനലൈസറുകള്‍ ഉണ്ട്.

ഉപകരണങ്ങളുടെ ഉത്്‍പാദനത്തിനായി സ്റ്റുട്ട്ഗാര്‍ട്ടിലെ വൈബ്ലിംഗെനിലുള്ള മെഡിക്കല്‍ ടെക്‌നോളജി ലൊക്കേഷനില്‍ ശേഷിയുണ്ടന്നും കമ്പനി വ്യക്തമാക്കുന്നു.

കൊറോണ ടെസ്റ്റിന്‍റെ ഫലം പുറത്തുവരണമെങ്കില്‍ 24 മുതല്‍ 48 വരെ മണിക്കൂര്‍ സമയം ആവശ്യമായിരിക്കുന്ന ഇപ്പോഴത്തെ അടിയന്തര ഘട്ടത്തില്‍ ബോഷ് കമ്പനിയുടെ കണ്ടുപിടുത്തം ആഗോള ജനതയ്ക്ക് അല്‍പ്പം ആശ്വാസം പകരുന്നതാണ്.

1886 ല്‍ സ്ഥാപിതായ ബോഷ് കമ്പനിയില്‍ ആഗോള തലത്തില്‍ 4,09,900 ജോലിക്കാരാണുള്ളത്. സ്റ്റുട്ട്ഗാര്‍ട്ടിലെ ബോഷ് കമ്പനിയില്‍ ഒട്ടനവധി മലയാളികളും ജോലി ചെയ്യുന്നുണ്ട്. 78 മില്ല്യാര്‍ഡ് യൂറോ വിറ്റുവരവുള്ള ബോഷ് ജര്‍മനിയുടെ മറ്റൊരും ഐക്കണ്‍ കൂടിയാണ്.

ജോസ് കുമ്പിളുവേലില്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.