മതസ്വാതന്ത്ര്യ വിഷയം ട്രംപ് ഉന്നയിക്കും
മതസ്വാതന്ത്ര്യ വിഷയം ട്രംപ് ഉന്നയിക്കും
Sunday, February 23, 2020 12:01 AM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യാ സന്ദർശനവേളയിൽ മതസ്വാതന്ത്ര്യവിഷയം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉന്നയിക്കുമെന്നു വൈറ്റ് ഹൗസ്.

നാളെയും ചൊവ്വാഴ്ചയുമാണു ട്രംപ് ഇന്ത്യയിൽ ഉണ്ടാവുക. ഗുജറാത്തിലെ അഹമ്മദാബാദ്, ഉത്തർപ്രദേശിലെ ആഗ്ര, ന്യൂഡൽഹി എന്നിവിടങ്ങളിലാണു ട്രംപിന്‍റെ സന്ദർശനം. പൊതുചടങ്ങുകളിലും ഔദ്യോഗിക ചർച്ചകളിലും ഈ വിഷയം ഉന്നയിക്കുമെന്നാണു വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞത്.

ഈയിടത്തെ പൗരത്വ നിയമ ഭേദഗതി രാജ്യത്തെ മതസ്വാതന്ത്ര്യം കുറയ്ക്കുന്ന ഘടകമാണെന്ന് അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മീഷൻ വിലയിരുത്തിയിരുന്നു. പൗരത്വരജിസ്റ്ററിനെയും കമ്മീഷൻ വിമർശിച്ചതാണ്.

ഇന്ത്യയുടെ മഹത്തായ ജനാധിപത്യ പാരന്പര്യത്തെയും മതസ്വാതന്ത്ര്യത്തെയും പ്രസിഡന്‍റ് ട്രംപ് ആദരിക്കുന്നതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു പറഞ്ഞു. കമ്മീഷൻ ഉന്നയിച്ച വിഷയങ്ങൾ പ്രസിഡന്‍റ് തീർച്ചയായും ചർച്ചയിൽ അവതരിപ്പിക്കും. ഇക്കാര്യങ്ങളിൽ ഇന്ത്യയുടെ പാരന്പര്യം ഉയർത്തിപ്പിടിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്യുമെന്നും ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

നാളെയും മറ്റന്നാളുമായി ഇന്ത്യയിൽ തിരക്കിട്ട പരിപാടികളുമായാണു ട്രംപും സംഘവും എത്തുന്നത്. ഭാര്യ മെലാനിയ, മകൾ ഇവാങ്ക, മരുമകൻ ജാറെഡ് കുഷ്നർ എന്നിവരും പ്രധാന കാബിനറ്റ് അംഗങ്ങളും ദേശീയസുരക്ഷാ ഉപദേഷ്ടാവും ട്രംപിനൊപ്പമുണ്ടാകും.
വിവിധ പ്രതിരോധ ഉപകരണങ്ങൾ വിൽക്കുന്ന കരാറുകളും ഊർജമേഖലയിലെ കരാറുകളും സന്ദർശനവേളയിൽ ഒപ്പിടും.

ട്രംപ്-മോദി ഉച്ചകോടിയിൽ പ്രതീക്ഷിക്കുന്ന കരാറുകൾ

ഭീകരവിരുദ്ധ പരിശീലനകേന്ദ്രം തുടങ്ങുന്നതിൽ സഹകരണം.

സൈബർ സുരക്ഷ ഗവേഷണകേന്ദ്രം തുടങ്ങുന്നതിൽ സഹകരണം.

ആരോഗ്യമേഖലയിൽ സഹകരണവും വിവരങ്ങൾ പങ്കുവയ്ക്കലും.

ബൗദ്ധിക സ്വത്തവകാശ നിയമത്തിലെ സഹകരണം സംബന്ധിച്ചു ധാരണാപത്രം.
ബഹിരാകാശ സഹകരണം.

ഊർജമേഖലയിൽ

ആന്ധ്രപ്രദേശിൽ വെസ്റ്റിംഗ് ഹൗസിന്‍റെ ആണവനിലയം സ്ഥാപിക്കുന്നതിന് (2009-ൽ ധാരണയായെങ്കിലും അന്തിമകരാർ ഇനിയുമായിട്ടില്ല)

അമേരിക്കയിൽനിന്ന് ക്രൂഡ് ഓയിലും ദ്രവീകൃത പ്രകൃതിവാതകവും (എൽഎൻജി) വാങ്ങുന്നതിന്.

ഇന്ത്യയുടെ പെട്രോനെറ്റ് കന്പനി അമേരിക്കയുടെ എൽഎൻജി കന്പനിയായ ടെലൂറിയനിൽ 250 കോടി ഡോളർ നിക്ഷേപം നടത്തുന്നതിന്.

ഇന്ത്യയിൽ എൽഎൻജി പൈപ്പ് ലൈൻ സ്ഥാപിക്കാൻ എക്സോണും ഇന്ത്യൻ ഓയിൽ കോർപറേഷനും തമ്മിൽ.

പ്രതിരോധ മേഖലയിൽ

നാവികസേനയ്ക്ക് 24 സീഹോക്ക് ഹെലികോപ്റ്ററുകൾ വാങ്ങുന്നതിന് 260 കോടി ഡോളറിന്‍റെ ഇടപാട്.

ബോയിംഗിന്‍റെ ആറ് അപ്പാഷെ ഹെലികോപ്റ്ററുകൾ വ്യോമസേനയ്ക്കു വാങ്ങാൻ 79.5 കോടി ഡോളറിന്‍റെ കരാർ.

മെട്രോ നഗരങ്ങളുടെ വ്യോമപ്രതിരോധത്തിനു നാഷണൽ അഡ്വാൻസ്ഡ് സർഫസ് ടു എയർ മിസൈൽ സിസ്റ്റം വാങ്ങലിനുള്ള കരാർ.

കടൽ നിരീക്ഷണത്തിന് പി 81 ദീർഘദൂര മാരിറ്റൈം സർവൈലൻസ് വിമാനം വാങ്ങാൻ കരാർ.
ഇന്ത്യ-പസഫിക് മേഖലയിലെ പ്രതിരോധ സഹകരണം സംബന്ധിച്ച വിപുലീകരിച്ച സംയുക്ത പ്രസ്താവന.

സായുധ ഡ്രോണുകൾ വാ ങ്ങാൻ കരാർ

ഇന്ത്യ ഉന്നയിക്കുന്ന വിഷയങ്ങൾ

എച്ച്‌വൺ ബി വീസ പരിമിതപ്പെടുത്തിയത് പുനഃപരിശോധിക്കണം.
ചുങ്കം ഇളവ് കിട്ടുന്ന ജിഎസ്പി (ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ്) പുനഃസ്ഥാപിക്കണം.

പാക്കിസ്ഥാൻ ഭീകരസംഘങ്ങൾക്കു നല്കുന്ന സഹായം തുടരുന്നതു തടയാൻ അമേരിക്ക കൂടുതൽ സമ്മർദം ചെലുത്തണം.

അഫ്ഗാനിസ്ഥാനിൽനിന്നു യുഎസ് പിന്മാറുന്നതും താലിബാനുമായി കരാറുണ്ടാക്കുന്നതും ഇന്ത്യയുടെ ആശങ്കകളും താത്പര്യങ്ങളും കൂടി പരിഗണിച്ചു വേണം.
റഷ്യയുമായുള്ള പ്രതിരോധ ഇടപാടുകൾക്ക് തടസം നിൽക്കരുത്. എസ് 400 വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതിന് ഒഴിവ് നല്കണം.

യുഎസ് ഉന്നയിക്കുന്ന വിഷയങ്ങൾ

ഇന്ത്യയും പാക്കിസ്ഥാനും ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കണം. ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കാൻ അമേരിക്ക തയാർ.

ഇന്ത്യ ഇറക്കുമതിച്ചുങ്കം കുറയ്ക്കണം. കൂടുതൽ അമേരിക്കൻ ഉത്പന്നങ്ങൾ വാങ്ങണം.
സ്റ്റെന്‍റ് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ വിലനിയന്ത്രണം നീക്കണം.
പേറ്റന്‍റ് അടക്കം ബൗദ്ധിക സ്വത്തവകാശ നിയമങ്ങളിൽ നിലപാട് മാറ്റണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.