ബെയ്ജിംഗ്: കോവിഡ്-19 (കൊറോണ വൈറസ്) രോഗം ബാധിച്ച ചൈനയിൽ മരിച്ചവരുടെ എണ്ണം 1,523 ആയി. വെള്ളിയാഴ്ച 143 പേർ മരിച്ചു. കൊറോണ വൈറസ് രോഗം മൂലം 80 വയസുള്ള ചൈനീസ് വിനോദസഞ്ചാരി ഫ്രാൻസിൽ മരിച്ചു. ഏഷ്യക്കു പുറത്തുള്ള ആദ്യ കൊറോണ മരണമാണ്.
ജനുവരി 16 ന് ഫ്രാൻസിൽ എത്തിയ വിനോദസഞ്ചാരിയെ ജനുവരി 25 മുതൽ പാരീസിലെ ആശുപത്രിയിൽ ക്വാറന്റൈൻ ചെയ്തിരിക്കുകയായിരുന്നു. ചൈനയ്ക്കു പുറത്ത് ഫിലിപ്പീൻസ്, ഹോങ്കോംഗ്, ജപ്പാൻ രാജ്യങ്ങളിൽ ഒന്നു വീതം കൊറോണ മരണം നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചൈനയിൽ കൊറോണ മരണം പടർന്നു പിടിച്ച ഹുബൈ പ്രവിശ്യയിലെ വുഹാനിൽ രോഗം ബാധിച്ചവരുടെ എണ്ണം 66,00 ആയി. 2,641 പേർക്കു വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ കമ്മീഷൻ അറിയിച്ചു. വെള്ളിയാഴ്ചത്തെ 143 മരണങ്ങളിൽ 139 എണ്ണം ഹുബൈയിലും രണ്ടെണ്ണം ഹനാനിലും ഒന്നു വീതം ബെയ്ജിംഗ്, ചോംക്വിംഗ് പ്രവിശ്യങ്ങളിലുമാണ്.
വെള്ളിയാഴ്ച 2,277 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 849 പേർക്കു രോഗം മൂർച്ഛിച്ചു. 1,373 പേരേ രോഗം ഭേദമായിതിനെത്തുടർന്ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. വെള്ളിയാഴ്ച ചൈനയിൽ 1,523 പേർ മരിച്ചു.
രോഗം ബാധിച്ചവരുടെ എണ്ണം 66,492 ആയെന്ന് ആരോഗ്യ കമ്മീഷൻ അറിയിച്ചു. ഇതിൽ 11,053 പേരുടെ നില അതീവ ഗുരുതരമാണ്. രോഗം ഭേദമായ 8,096 പേരെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.
ഇതിനിടെ കൊറോണ വൈറസ് രോഗത്തിന് ലോകാരോഗ്യ സംഘടന കോവിഡ്-19 എന്ന ഔദ്യോഗിക പേര് നൽകി. രോഗവ്യാപനം തടയുന്നതിന് ആധുനിക സാങ്കേതിക വിദ്യകളായ ബിഗ് ഡേറ്റാ, ആർട്ടിഫിഷൽ ഇന്റലിജൻസ്, കൗഡ് കംപ്യൂട്ടിംഗ് എന്നിവ ഉപയോഗിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് പറഞ്ഞു.
രോഗികളെ പരിചരിക്കുന്നത് റോബട്ടുകളെ ഉപയോഗിക്കുമെന്നും ചിൻപിംഗ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.