മരണസംഖ്യയിൽ സാർസിനെ പിന്നിലാക്കി കൊറോണ; മരണം 813 ആയി
മരണസംഖ്യയിൽ സാർസിനെ പിന്നിലാക്കി കൊറോണ; മരണം 813 ആയി
Monday, February 10, 2020 12:10 AM IST
ബെയ്ജിംഗ്: കൊറോണ വൈറസ് രോഗബാധമൂലമുള്ള മരണം ആഗോളതലത്തിൽ 813 ആയി ഉയർന്നു. ചൈനയിൽ 811 പേരും വിദേശത്ത് രണ്ടു പേരും. മരണസംഖ്യയുടെ കാര്യത്തിൽ, 2002 ൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട സാർസിനെ പിന്നിലാക്കിയിരിക്കുകയാണ് കൊറോണ വൈറസ് രോഗം. രണ്ടു ദശകം മുന്പ് പൊട്ടിപ്പുറപ്പെട്ട സാർസ് രോഗം 744 പേരുടെ ജീവനാണ് അപഹരിച്ചത്.

ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ ഇന്നലെ മാത്രം 91 കൊറോണ മരണം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് കൊറോണ വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ചൈനയിലെ 31 പ്രവിശ്യകളിലേക്കും രോഗം പടർന്നു. ചൈനാ ദേശീയ ആരോഗ്യ കമ്മീഷൻ റിപ്പോർട്ടു പ്രകാരം ഇതുവരെ 37287 പേർക്കാണു രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം 2656 പുതിയ കേസുകൾ റിപ്പോർട്ടു ചെയ്തു. ഇതേസമയം വുഹാനിൽ ഒഴിച്ചുള്ള പ്രദേശങ്ങളിലെ രോഗബാധിതരുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞുവരികയാണെന്നു കമ്മീഷൻ ചൂണ്ടിക്കാട്ടി.

ചൈനാ വൻകരയ്ക്കു പുറത്തു രണ്ടു മരണങ്ങളേ ഇതിനകം റിപ്പോർട്ടു ചെയ്തിട്ടുള്ളു. ഫിലിപ്പീൻസിലും ഹോങ്കോംഗിലും ഓരോരുത്തർ വീതം . ശനിയാഴ്ച ഒരു അമേരിക്കൻ വനിതയും ജപ്പാൻകാരനും കൊറോണ ബാധിച്ച് ചൈനയിൽ മരിച്ചു. ചൈനയിലേക്ക് അന്തർദേശീയ ദൗത്യ സംഘത്തെ അയയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. സംഘത്തിന്‍റെ നേതാവ് അടുത്തയാഴ്ച തന്നെ യാത്ര തിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഡ്ഹനോം അറിയിച്ചു.


രോഗബാധിതരിൽ രണ്ടു ശതമാനത്തിൽ താഴെ പേരുടെ കാര്യത്തിൽ മാത്രമേ അതു മാരകമാവുന്നുള്ളുവെന്ന് ലോകാരോഗ്യ സംഘടനയുടമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. ചൈനയ്ക്കു വെളിയിൽ രോഗം ബാധിച്ചവരുടെ എണ്ണം വളരെക്കുറവാണ്. രോഗബാധ നിയന്ത്രിക്കാനും വ്യാപനം തടയാനും ചൈന നടത്തുന്ന ശ്രമങ്ങൾ ചിലർ കണ്ടില്ലെന്നു നടിക്കുകയാണെന്ന് ചൈനാഡെയിലി കുറ്റപ്പെടുത്തി.

വേൾഡ് ഡ്രീമിലെ യാത്രക്കാരുടെ ക്വാറന്‍റൈൻ അവസാനിപ്പിച്ചു

ഹോങ്കോംഗ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന വേൾഡ് ഡ്രീം എന്ന കപ്പലിലെ യാത്രക്കാർക്ക് രോഗം ബാധിച്ചിട്ടില്ലെന്നു പരിശോധനയിൽ തെളിഞ്ഞു. അഞ്ചുദിവസമായി 3600 യാത്രികർ പുറത്തിറങ്ങാതെ കപ്പലിനുള്ളിൽ കഴിയുകയായിരുന്നു. കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്നു തെളിഞ്ഞ സ്ഥിതിക്ക് മുഴുവൻ യാത്രക്കാരുടെയും ക്വാറന്‍റൈൻ അവസാനിപ്പിച്ചു. യാത്രക്കാർക്ക് നിർബാധം പുറത്തിറങ്ങി സഞ്ചരിക്കാം.

അതേസമയം, ജപ്പാനിലെ യോക്കോഹമ തുറമുഖത്തു നങ്കൂരമിട്ടിരിക്കുന്ന ഡയമൻഡ് പ്രിൻസസ് എന്ന ആഡംബരക്കപ്പലിലെ 64 യാത്രക്കാർക്ക് ഇതിനം രോഗം സ്ഥിരീകരിച്ചു. 3700 പേരാണു കപ്പലിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.