വിദേശത്തും കൊറോണ പടരുന്നു
വിദേശത്തും കൊറോണ പടരുന്നു
Wednesday, January 29, 2020 12:19 AM IST
ബെയ്ജിംഗ്: ജർമനിയിലും ജപ്പാനിലും മനുഷ്യരിൽനിന്നു പുതിയ കൊറോണ വൈറസ് പടർന്നതോടെ ചൈനയെ ഒറ്റപ്പെടുത്തി ലോകരാജ്യങ്ങൾ. വൈറസ് ബാധിത മേഖലയിൽപ്പെട്ട തങ്ങളുടെ രാജ്യക്കാരെ മടക്കിക്കൊണ്ടു പോകാൻ ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ ശ്രമം ഊർജിതമാക്കി. എന്നാൽ, വിദേശികളെ ഒഴിപ്പിക്കാൻ ചൈന ഇനിയും അനുമതി നൽകിയിട്ടില്ല. കൂടുതൽ രാജ്യങ്ങൾ ചൈനയിലേക്കു യാത്ര വിലക്കി. ചൈനയിൽനിന്നുള്ള സന്ദർശകർക്കു പല ഏഷ്യൻ രാജ്യങ്ങളും നിയന്ത്രണം പ്രഖ്യാപിച്ചു.

ദക്ഷിണചൈനയിലെ ഹൂബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ തുടങ്ങി വ്യാപകമായി പടർന്നതാണു വൈറസ്. ഇപ്പോൾ ചൈനയിലെ 90 ശ‌തമാനം പ്രവിശ്യകളിലും രോഗബാധയുണ്ട്. രാജ്യതലസ്ഥാനമായ ബെയ്ജിംഗിലും മരണം സംഭവിച്ചതോടെ ഭീതി വ്യാപകമായി.

പ്രധാനമന്ത്രി ലി കെചിയാംഗിന്‍റെ നേതൃത്വത്തിൽ വൈറസ് വ്യാപനം നേരിടാൻ ഉന്നതാധികാര സമിതി ഉണ്ടാക്കിയിട്ടുണ്ട്. ലി കഴിഞ്ഞദിവസം വുഹാനിൽ എത്തി നടപടികൾ പരിശോധിച്ചു.

ചൈനയിൽനിന്നു രോഗികൾ വരുന്നതു തടയാൻ വൻകരയിലേക്കുള്ള ട്രെയിൻ സർവീസ് നിർത്താൻ ഹോങ്കോംഗ് തീരുമാനിച്ചു. വിദേശയാത്ര ഒഴിവാക്കാൻ ചൈനയും പൗരന്മാർക്കു നിർദേശം നൽകി.

യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇന്ത്യയും അടക്കം 13 രാജ്യങ്ങൾ വുഹാനിൽ കുടുങ്ങിയ നാട്ടുകാരെ മടക്കിക്കൊണ്ടുപോകാൻ ചൈനയുടെ അനുവാദം തേടി. പക്ഷേ, അതിന്‍റെ ആവശ്യമില്ലെന്നാണു ചൈന പറയുന്നത്. ചൈനയിലുള്ള ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രസിഡന്‍റും ആ നിലപാടിലാണ്.


ചൊവ്വാഴ്ച മാത്രം ചൈനയിൽ 26 മരണങ്ങൾ വൈറസ് മൂലം ഉണ്ടായി. 1771 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുള്ള 4500 ലേറെപ്പേരിൽ നാനൂറിലേറെപ്പേരുടെ നില ഗുരുതരമാണ്.

ആവശ്യത്തിനു ജീവനക്കാരും മരുന്നും സുരക്ഷാ ഉപകരണങ്ങളും മുഖംമൂടികളും കൈയുറകളും ഇല്ലെന്നത് വുഹാനിലും പരിസരനഗരങ്ങളിലും രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കുന്നു. രണ്ട് ആശുപത്രികൾ ദ്രുതഗതിയിൽ പണിയുന്നുണ്ടെങ്കിലും രോഗികളിൽ വളരെ കുറച്ചു പേർക്കേ ഇപ്പോൾ ചികിത്സ ലഭിക്കുന്നുള്ളൂ.6000 മെഡിക്കൽ ജീവനക്കരെ വുഹാനിലേക്കു നിയോഗിച്ചതായി പ്രധാനമന്ത്രി ലി കെചിയാംഗ് തിങ്കളാഴ്ച പ്രഖ്യാപിച്ചു.

ജപ്പാനിലും ജർമനിയിലും രോഗബാധ ഉണ്ടായതു ചൈനയിൽ പോകാത്തവർക്കാണ്. ചൈനയിൽനിന്നു വന്ന സഞ്ചാരികളുമായുള്ള സംസർഗത്തിലാണ് ഇവർക്കു വൈറസ് പകർന്നത്. ഇതു രോഗബാധയുടെ വ്യാപ്തി നിയന്ത്രണാതീതമാകുമെന്നു കാണിക്കുന്നു.

കുട്ടികളിലും യുവാക്കളിലും ഈ ദിവസങ്ങളിൽ രോഗബാധ കണ്ടു. വൃദ്ധരിലും മറ്റു രോഗങ്ങൾ ഉള്ളവരിലുമാണു വൈറസ് കയറുന്നതെന്ന ധാരണയും തിരുത്തേണ്ടിവന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.