ലണ്ടനിൽ ഭീകരാക്രമണം നടത്തിയത് പാക് വംശജൻ
ലണ്ടനിൽ ഭീകരാക്രമണം  നടത്തിയത് പാക് വംശജൻ
Saturday, November 30, 2019 10:48 PM IST
ലണ്ടൻ: ബ്രിട്ടനെ നടുക്കിയ ഭീകരാക്രമണം നടത്തിയത് പാക് വംശജനായ ഇരുപത്തെട്ടുകാരൻ ഉസ്മാൻ ഖാൻ ആണെന്നു തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ലണ്ടൻ പാലത്തിൽ ഇയാൾ കത്തിയുപയോഗിച്ചു നടത്തിയ ആക്രമണത്തിൽ ഒരു സ്ത്രീയും പുരുഷനും കൊല്ലപ്പെട്ടു. മൂന്നു പേർക്കു പരിക്കേറ്റു. അക്രമിയെ പോലീസ് വെടിവച്ചു കൊന്നു.

തീവ്രവാദ ക്കുറ്റത്തിന് 2012 ൽ തടവുശിക്ഷ ലഭിച്ച ഖാൻ ഡിസംബറിൽ പരോളിലിറങ്ങിയതാണ്. ഭീകര ജിഹാദിസ്റ്റായ ഇയാളെ ജയിലിനു പുറത്തുവിടുന്നത് സമൂഹത്തിന് ആപത്തായിരിക്കുമെന്ന് ശിക്ഷ വിധിച്ച ജഡ്ജി മുന്നറിയിപ്പു നല്കിയിരുന്നു.

ഖാന്‍റെ കുടുംബം പാക് അധിനിവേശ കാഷ്മീരിൽനിന്ന് ബ്രിട്ടനിൽ കുടിയേറിയതാണ്. ഇയാൾ കൗമാരകാലം പാക്കിസ്ഥാനിലാണു ചെലവഴിച്ചത്. അൽക്വയ്ദ ആശയങ്ങളോട് അഭിനിവേശമുണ്ടായിരുന്നു.

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഫോടനം നടത്താനും പാക് അധിനിവേശ കാഷ്മീരിൽ ഭീകരപരിശീലന ക്യാന്പ് സംഘടിപ്പിക്കാനും പദ്ധതിയിട്ടതിന് 2012ൽ ബ്രിട്ടീഷ് കോടതി എട്ടു വർഷം തടവുശിക്ഷ വിധിച്ചു. അപ്പീൽ കോടതി ശിക്ഷ 16 വർഷമായി ഉയർത്തി.

മുംബൈ ഭീകരാക്രമണം പോലൊന്ന് ബ്രിട്ടീഷ് പാർലമെന്‍റിൽ നടത്താനും ഇയാൾ പദ്ധതിയിട്ടതായി ആരോപിക്കപ്പെടുന്നു. പരോളിൽ ഇറങ്ങിയശേഷം സെൻട്രൽ ഇംഗ്ലണ്ടിലെ സ്റ്റാഫോർഡ്ഷയറിലാണു താമസിച്ചിരുന്നത്.


സ്കോട്ട്‌ലൻഡ് യാർഡിലെ ഭീകരവിരുദ്ധ സേനാ തലവനും ഇന്ത്യൻ വംശജനുമായ കമ്മീഷണർ നീൽ ബസുവാണ് വെള്ളിയാഴ്ച ഖാനെ നേരിടുന്നതിനു നേതൃത്വം നല്കിയത്. ഖാന്‍റെ പശ്ചാത്തലം പോലീസിനു വ്യക്തമായി അറിയാമെന്ന് ബസു പറഞ്ഞു.

രണ്ടു വർഷം മുന്പ് ലണ്ടൻ പാലത്തിൽ ഐഎസ് ഭീകരാക്രമണം നടത്തിയിരുന്നു. അന്ന് എട്ടു പേരാണു കൊല്ലപ്പെട്ടത്.

ദ ഹേഗിൽ കത്തിയാക്രമണം

ആംസ്റ്റർഡാം: നെതർലാൻഡ്സിലെ ദ ഹേഗിലുണ്ടായ കത്തിയാക്രമണത്തിൽ മൂന്നു കുട്ടികൾക്കു പരിക്കേറ്റു. നഗരമധ്യത്തിലെ തെരക്കേറിയ ഷോപ്പിംഗ് കേന്ദ്രത്തിലായിരുന്നു സംഭവം.
അക്രമി പുരുഷനാണെന്നും രക്ഷപ്പെട്ടുകളഞ്ഞുവെന്നും പോലീസ് പറഞ്ഞു. ഭീകരാക്രമണ സാധ്യത സ്ഥിരീകരിക്കാറായിട്ടില്ലെന്നും അറിയിച്ചു.

പതിമ്മൂന്നു വയസുള്ള ആൺകുട്ടിക്കും പതിനഞ്ചു വീതം പ്രായമുള്ള രണ്ടു പെൺകുട്ടികൾക്കുമാണ് കുത്തേറ്റത്. ലണ്ടനിലെ ഭീകരാക്രമണത്തിനു മണിക്കൂറുകൾക്കകം നടന്ന സംഭവം ജനങ്ങളെ ഭീതിയിലാഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.