പിന്തുണയ്ക്കു നന്ദിയെന്ന് സൂനഹദോസ്
പിന്തുണയ്ക്കു നന്ദിയെന്ന് സൂനഹദോസ്
Friday, November 22, 2019 11:37 PM IST
ഗാല (മസ്കറ്റ്): ഇന്ത്യയിൽ യാക്കോബായ സഭ നേരിടുന്ന പ്രശ്നത്തിൽ കേരളത്തിലെ ഇതര സമുദായങ്ങളും പൊതുസമൂഹവും മാധ്യമങ്ങളും നേതാക്കന്മാരും ഇതര സഭാംഗങ്ങളും നൽകുന്ന പിന്തുണയ്ക്ക് മസ്കറ്റ് ഗലയിലെ മർത്ത്ശ്മൂനി പള്ളിയിൽ രണ്ടുദിവസമായി നടന്ന എപ്പിസ്കോപ്പൽ സൂനഹദോസ് നന്ദി അറിയിച്ചു.

സൂനഹദോസിൽ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് ഇന്ത്യയിലെ സഭയിലെ സുപ്രീംകോടതി വിധിയെത്തുടർന്നുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും അവതരിപ്പിച്ചു.

ശവസംസ്കാരം നടത്താൻ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിൽ സൂനഹദോസ് ദുഃഖം രേഖപ്പെടുത്തി. എന്തെല്ലാം പ്രതിസന്ധികളുണ്ടെങ്കിലും സത്യവിശ്വാസം കാത്തുരക്ഷിക്കുമെന്നും അന്തോഖ്യാ പാത്രിയർക്കീസ് ബാവയ്ക്കുകീഴിൽ ഒറ്റക്കെട്ടായി നിലകൊള്ളാനും സൂനഹദോസ് ആഹ്വാനം ചെയ്തു.


വിശ്രമത്തിൽ കഴിയുന്ന ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ ആയൂരാരോഗ്യ സൗഖ്യത്തിനായി സൂനഹദോസിൽ പ്രാർഥന നടത്തി. സൂനഹദോസിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവ അധ്യക്ഷത വഹിച്ചു.

ഇന്ത്യയിൽനിന്നുള്ള 31 മെത്രാന്മാരും സിറിയയിലെ ആറ് മെത്രാന്മാരും സംബന്ധിച്ചു. ഒമാൻ രാജാവ് സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് സുൽത്താന് നന്ദി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.