ബ്രെക്സിറ്റ് : ജോൺസനു തിരിച്ചടി
ബ്രെക്സിറ്റ് : ജോൺസനു തിരിച്ചടി
Sunday, October 20, 2019 1:10 AM IST
ലണ്ടൻ: പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൊണ്ടുവന്ന ബ്രെക്സിറ്റ് ഫോർമുല ബ്രിട്ടീഷ് പാർലമെന്‍റ് തള്ളി. യൂറോപ്യൻ യൂണിയനിൽ (ഇയു)നിന്നുള്ള ബ്രിട്ടീഷ് പിന്മാറ്റം (ബ്രെക്സിറ്റ് ) ജനുവരി വരെ നീട്ടിവയ്ക്കാൻ നിർബന്ധിതമാക്കുന്ന ഒരു ഭേദഗതി പാർലമെന്‍റ് പാസാക്കി.
ഈ മാസം 31-നു ബ്രെക്സിറ്റ് എന്നായിരുന്നു ജോൺസന്‍റെ വാഗ്ദാനം.

ജോൺസനും യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ കരാർ ചർച്ച ചെയ്യാൻ ചേർന്ന സമ്മേളനത്തിൽ 306 നെതിരേ 322 വോട്ടിനാണ് ഭേദഗതി പാസായത്. ഭരണപക്ഷത്തെ വിമതൻ ഒലിവർ ലെറ്റ്‌വിൻ ആണു നിർണായക ഭേദഗതി അവതരിപ്പിച്ചത്.

ബ്രെക്സിറ്റ് നീട്ടിവയ്ക്കാൻ ആവശ്യപ്പെട്ടില്ലെന്നു ഭേദഗതി പാസായശേഷം ജോൺസൺ പറഞ്ഞു. എന്നാൽ നീട്ടിവയ്ക്കാൻ ആവശ്യപ്പെടാൻ പ്രധാനമന്ത്രി നിയമപരമായി ബാധ്യസ്ഥനാണെന്നു പ്രതിപക്ഷ ലേബർ പാർട്ടി നേതാവ് ജെറേമി കോർബിൻ പറഞ്ഞു. ബാധ്യതയില്ലെന്നു ജോൺസൻ വാദിക്കുന്നു.

ബ്രെക്സിറ്റിന്‍റെ വിശദ നിയമനിർമാണം പാസാക്കിയിട്ടേ ജോൺസൺ -ഇയു കരാർ ചർച്ച ചെയ്യാവൂ എന്നായിരുന്നു ലെറ്റ്‌വിന്‍റെ ഭേദഗതി. 37 വർഷത്തിനുശേഷം ആദ്യമായി ശനിയാഴ്ച ദിവസം ചേർന്ന ബ്രിട്ടീഷ് പാർലമെന്‍റ് അങ്ങനെ പ്രധാനമന്ത്രിക്കു തിരിച്ചടി നൽകി. അടുത്തയാഴ്ച വീണ്ടും ചർച്ച നടത്തി കരാർ അംഗീകരിപ്പിക്കാൻ ജോൺസൻ ശ്രമിക്കുമെന്നു സൂചനയുണ്ട്.

ഉത്തര അയർലൻഡിലേക്ക് ബ്രിട്ടീഷ് ദ്വീപിൽ നിന്ന് അയയ്ക്കുന്ന സാധനങ്ങൾക്കും അവിടെ നിന്നു ബ്രിട്ടീഷ് ദ്വീപിലേക്കുള്ളവയ്ക്കും കസ്റ്റംസ് തീരുവ വരുന്ന സാഹചര്യമാണ് ജോൺസൺ -ഇയു കരാർ നടപ്പായാൽ വരിക. തെരേസ മേ അവതരിപ്പിച്ച മൂന്നു ബ്രെക്സിറ്റ് കരാറുകളും ഇതേ വിഷയത്തിലാണു തള്ളപ്പെട്ടത്. ഇപ്പോൾ നാലാമത്തെ കരാറിനാണു ദുർഗതി.


ഓരോ വോട്ടിംഗിലും കരാറിനെതിരായ വോട്ട് കുറഞ്ഞു വരികയാണെന്നതിലാണു ജോൺസന്‍റെ പ്രതീക്ഷ. ജനുവരിയിൽ 432 പേർ എതിർത്തപ്പോൾ ഇന്നലെ 322 പേരേ എതിർത്തുള്ളൂ. അനുകൂല വോട്ട് 202-ൽ നിന്നു 306 ആയി. ഒരു തവണ കൂടി വോട്ടിംഗ് നടന്നാൽ ഭൂരിപക്ഷ പിന്തുണ കിട്ടിയേക്കുമെന്നു ജോൺസൻ കരുതുന്നു.

ലേബർ പാർട്ടിയും ഗവൺമെന്‍റിനെ മറ്റു കാര്യങ്ങളിൽ പിന്താങ്ങുന്ന ഡിയുപിയും ഭേദഗതിയെ പിന്താങ്ങി. യാഥാസ്ഥിതിക പാർട്ടിയിലെ കുറച്ചുപേരും ഗവൺമെന്‍റിനെതിരേ വോട്ട് ചെയ്തു.
കരാറില്ലാതെയായാലും പിന്മാറും എന്ന ജോൺസന്‍റെ നിലപാടിനും ഇപ്പോഴത്തെ കരാറിനും പാർലമന്‍റിൽ ഭൂരിപക്ഷ പിൻബലമില്ലെന്നു തെളിഞ്ഞു. വീണ്ടും തെരഞ്ഞെടുപ്പിലേക്കു രാജ്യം നീങ്ങുമെന്നാണു രാഷ്‌ട്രീയ നിരീക്ഷകർ കരുതുന്നത്. അതും ബ്രെക്സിറ്റ് നീണ്ടുപോകാൻ കാരണമാകും.

ബ്രെക്സിറ്റിനെ എതിർക്കുന്നവർ ഇന്നലെ പാർലമെന്‍റ് മന്ദിരത്തിനു മുന്നിലേക്കു നടത്തിയ പ്രതിഷേധ റാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.