ഇന്ത്യയുടെ പാരന്പര്യേതര ഊർജലക്ഷ്യം ഇരട്ടിയാക്കുമെന്ന് മോദി
ഇന്ത്യയുടെ പാരന്പര്യേതര ഊർജലക്ഷ്യം ഇരട്ടിയാക്കുമെന്ന് മോദി
Tuesday, September 24, 2019 12:29 AM IST
യുണൈറ്റഡ് നേഷൻസ്: ഇന്ത്യയുടെ പാരന്പര്യേതര ഊർജ ലക്ഷ്യം ഇരട്ടിയാക്കി 450 ജിഗാവാട്സ് ആക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോർക്കിലെ ഐക്യരാഷ്‌ട്രസഭയുടെകാലാവസ്ഥാ ഉച്ചകോടിയിലായിരുന്നു മോദിയുടെ പ്രഖ്യാപനം. ഇന്ത്യ 175 ജിഗാവാട്സ് പാരന്പര്യേതര ഊർജം ഉത്പാദിപ്പിക്കുമെന്നു സ്വാതന്ത്ര്യദിന പ്രഭാഷണത്തിൽ മോദി പ്രഖ്യാപിച്ചിരുന്നു.

കാലാവസ്ഥാ വ്യതിയാനത്തിനെതിരേ സംസാരിക്കേണ്ട സമയം കഴിഞ്ഞുവെന്നും ഇനി പ്രവൃത്തിയാണ് ആവശ്യമെന്നും മോദി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനായി ഇന്ത്യ കൈക്കൊണ്ട് വിവിധ നടപടികളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. രാജ്യത്തെ 15 കോടി കുടുംബങ്ങൾക്ക് പാചകവാതക കണക്‌ഷനുകൾ നല്കി. ജലസ്രോതസുകളുടെ സംരക്ഷണം, ജലസംരക്ഷണം, മഴവെള്ള ശേഖരണം എന്നിവ ലക്ഷ്യമാക്കി ജൽ ജീവൻ മിഷൻ ആരംഭിച്ചു-മോദി പറഞ്ഞു. ജൽ ജീവൻ പദ്ധതിക്കായി 3.5 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്ന് സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞിരുന്നു.


യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഉച്ചകോടിക്കെത്തിയിരുന്നു. മോദിയുടെയും ജർമൻ ചാൻസലർ ആംഗല മെർക്കലിന്‍റെയും പ്രഭാഷണം കേട്ടശേഷം ട്രംപ് മടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.