ഇലക്‌ഷൻ റാലിയിൽ സ്ഫോടനം; 26 മരണം
ഇലക്‌ഷൻ റാലിയിൽ സ്ഫോടനം; 26 മരണം
Tuesday, September 17, 2019 11:41 PM IST
കാബൂൾ: അഫ്ഗാൻ പ്രസിഡന്‍റ് അഷ്റഫ് ഗനിയുടെ തെരഞ്ഞെടുപ്പു പ്രചാരണ റാലിക്കു നേരേ താലിബാൻ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും 41 പേർക്കു പരിക്കേൽക്കുകയും ചെയ്തു. പ്രസിഡന്‍റ് ഗനി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കാബൂളിൽനിന്ന് ഒരു മണിക്കൂറിലേറെ യാത്രാദൂരത്തിൽ സ്ഥിതിചെയ്യുന്ന പർവാൻ പ്രവിശ്യയിലെ ചാരികാർ നഗരത്തിൽ ഇന്നലെ ഉച്ചയോടെ ആക്രമണമുണ്ടായത്. ഒരു മണിക്കൂറിനകം കാബൂളിൽ യുഎസ് എംബസിക്കു സമീപമുണ്ടായ മറ്റൊരു സ്ഫോടനത്തിൽ 22 പേർ മരിച്ചു. 32 പേർക്കു പരിക്കേറ്റു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ആക്രമണം നടത്തിയതെന്ന് താലിബാൻ വക്താവ് സബിബുള്ള മുജാഹിദ് പ്രസ്താവനയിൽ പറഞ്ഞു.


ഈ മാസം 28നു നടക്കുന്ന വോട്ടെടുപ്പ് ബഹിഷ്കരിക്കണമെന്നു നേരത്തെ താലിബാൻ ജനങ്ങൾക്ക് മുന്നറിയിപ്പു നൽകിയിരുന്നു.

പർവാൻ പ്രവിശ്യയിലെ ചാരികാർ നഗരത്തിൽ യോഗസ്ഥലത്തേക്ക് നീങ്ങുകയായിരുന്ന ജനങ്ങളുടെയിടയിലേക്ക് ബൈക്കിൽ വന്ന ചാവേറാണ് സ്ഫോടനം നടത്തിയത്..ആക്രമണം നടക്കുന്ന സമയത്ത് പ്രസിഡന്‍റ് ഗനി അല്പം അകലെ അനുയായികളോടു സംസാരിക്കുകയായിരുന്നു. അദ്ദേഹത്തിന് പരിക്കില്ല.താലിബാന് സമാധാനപ്രക്രിയയിൽ അല്പം പോലും താത്പര്യമില്ലെന്ന് വ്യക്തമായെന്ന് അദ്ദേഹം റിപ്പോർട്ടർമാരോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.