അരാംകോ ആക്രമണം; മുന്നറിയിപ്പുമായി ട്രംപ്
അരാംകോ ആക്രമണം;  മുന്നറിയിപ്പുമായി ട്രംപ്
Monday, September 16, 2019 11:08 PM IST
റിയാദ്: സൗദി എണ്ണക്കന്പനി അരാംകോയുടെ എണ്ണയുത്പാദന കേന്ദ്രങ്ങളിലുണ്ടായ ഡ്രോൺ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് യുഎസ് ആവർത്തിച്ചു. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് സാറ്റ്‌ലൈറ്റ് ചിത്രങ്ങളും രഹസ്യാന്വേഷണവിവരങ്ങളും വ്യക്തമാക്കുന്നതായി യുഎസ് പറഞ്ഞു. യെമനിൽ നിന്നാണ് ആക്രമണം എന്നതിന് യാതൊരു തെളിവുമില്ല. അക്രമികൾക്കു മറുപടി നൽകാൻ യുഎസ് തിരനിറച്ച് കാത്തിരിക്കുകയാണെന്നു പ്രസിഡന്‍റ് ട്രംപ് പറഞ്ഞു. ഇതാദ്യമായാണ് ആക്രമണത്തിനെതിരേ അമേരിക്കൻ സൈന്യത്തിന്‍റെ ഇടപെടലുണ്ടാവുമെന്ന സൂചന ഉയരുന്നത്.

ആക്രമണത്തിന്‍റെ ഉത്തരവാദികളെ ഞങ്ങൾക്കറിയാം. ഞങ്ങൾ തിരനിറച്ച് തയ്യാറായി നിൽക്കുകയാണ്. ആക്രമണത്തിന്‍റെ ഉത്തരവാദികൾ ആരാണെന്ന സൗദിയുടെ നിലപാട് അറിയാൻ കാത്തിരിക്കുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

വലിയ തോതിൽ ഉത്പാദനം നടക്കുന്നതിനാൽ മധ്യേഷ്യയിലെ ഇന്ധനം യുഎസിന് ആവശ്യമില്ല. അരാംകോ ആക്രമണത്തിനുശേഷം യുഎസിലെ എണ്ണ വിതരണത്തിൽ കുറവുവരില്ല എന്നുറപ്പാക്കാൻ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനായി കരുതിവെച്ച എണ്ണ ഉപയോഗിക്കാൻ തനിക്ക് അധികാരമുണ്ടെന്നും ട്രംപ് വിശദീകരിച്ചു.


അതേസമയം യുഎസ് മുന്നറിയിപ്പിനെതിരേ ചൈന രംഗത്തുവന്നു. സംഘർഷം സൃഷ്ടിക്കുന്ന ഏതൊരു നടപടിക്കും എതിരാണെന്നാണ് ചൈനയുടെ നിലപാട്. വിശദമായ അന്വേഷണം നടത്താതെ ഇറാനെ കുറ്റപ്പെടുത്താനാവില്ലെന്നു സൗദി അറേബ്യയും വിശദീകരിക്കുന്നു.

ഇനിയും ആക്രമിക്കും: ഹൗതി വിമതർ

സന:സൗദി അറേബ്യയുടെ എണ്ണസംഭരണകേന്ദ്രങ്ങളിൽ ഇനിയും ആക്രമണം നടത്തുമെന്ന് ഇറാന്‍റെ പിന്തുണയുള്ള യെമനിലെ ഹൗതി വിമതരുടെ ഭീഷണി. വിദേശികൾ മേഖല വിട്ടുപോകണമെന്നും അവർ ആവശ്യപ്പെട്ടു. “ഞങ്ങളുടെ നീളമേറിയ കൈകൾ ഏതു സ്ഥലത്തും ഞങ്ങൾ ആവശ്യപ്പെടുന്ന ഏതു സമയത്തും എത്തുമെന്ന് സൗദി ഭരണകൂടത്തെ ബോധ്യപ്പെടുത്തുകയാണ്” -ഹൗതി സൈനികവക്താവ് ബ്രിഗേഡിയർ യഹ്യ സരി പ്രസ്താവനയിൽ അറിയിച്ചു.

യെമനിന്‍റെ തലസ്ഥാനായ സനയുടെ നിയന്ത്രണം 2014 ലാണ് ഹൗതികൾ പിടിച്ചെടുക്കുന്നത്. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തെ പരാജയപ്പെടുത്തിയായിരുന്നു അത്. ഇതിനുശേഷം സമീപനാളുകളിൽ സൗദി അറേബ്യക്കുനേരെ ഹൗദികൾ ആക്രമണം ശക്തമാക്കിയിരിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.