ബോറീസ് ജോൺസൻ പ്രധാനമന്ത്രിയായാൽ രാജിവയ്ക്കുമെന്നു ചാൻസലർ ഹാമണ്ട്
ബോറീസ് ജോൺസൻ പ്രധാനമന്ത്രിയായാൽ  രാജിവയ്ക്കുമെന്നു ചാൻസലർ ഹാമണ്ട്
Monday, July 22, 2019 12:31 AM IST
ലണ്ടൻ: ബോറീസ് ജോൺസൻ പ്രധാനമന്ത്രിയായാൽ താൻ രാജിവയ്ക്കുമെന്നു ബ്രിട്ടനിലെ ധനമന്ത്രി(ചാൻസലർ) ഫിലിപ് ഹാമണ്ട് വ്യക്തമാക്കി. ചൊവ്വാഴ്ചത്തെ കൺസർവേറ്റീവ് നേതൃതെരഞ്ഞെടുപ്പിൽ ജോൺസൻ വിജയിക്കുമെന്നാണു കരുതപ്പെടുന്നത്.

നേതൃതെരഞ്ഞെടുപ്പിലെ വിജയിയെ പ്രഖ്യാപിച്ചാലുടൻ തെരേസാ മേ പ്രധാനമന്ത്രിപദം രാജിവയ്ക്കും. ബുധനാഴ്ച തന്നെ അവർ രാജ്ഞിയെ സന്ദർശിച്ച് രാജിക്കത്ത് സമർപ്പിക്കും.
ജോൺസന്‍റെ ബ്രെക്സിറ്റ് നയവുമായി തനിക്കു യോജിച്ചുപോകാനാവില്ലെന്നു ചാൻസലർ പറഞ്ഞു.

ഒക്ടോബർ 31ന് കരാറില്ലാതെയാണെങ്കിലും യൂറോപ്യൻ യൂണിയൻ വിടണമെന്ന നിലപാടാണു ജോൺസനുള്ളത്. ജോൺസന്‍റെ കീഴിൽ മന്ത്രിയാവാൻ തനിക്കു സാധ്യമല്ലെന്ന് ഹാമണ്ട് പറഞ്ഞു.


ജോൺസന്‍റെ പ്രധാനമന്ത്രിപദം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനത്തിനു കാത്തിരിക്കാതെ ഹാമണ്ട് എതിർപ്പ് അറിയിച്ചത് ബ്രെക്സിറ്റിൽ ജോൺസനു നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ സംബന്ധിച്ച മുന്നറിയിപ്പാണ്.

ജോൺസന് എന്നെ പുറത്താക്കേണ്ടിവരില്ല. അതിനു മുന്പേ രാജിവച്ചിരിക്കും-ബിബിസിയോട് ഹാമണ്ട് പറഞ്ഞു.കരാറില്ലാതെയുള്ള ബ്രെക്സിറ്റ് സ്വീകാര്യമല്ലെന്നു പ്രതിരോധ സെക്രട്ടറി തോബിയാസ് എൽവുഡും വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.