പ്രപഞ്ചരഹസ്യങ്ങൾ തേടി സ്പെക്റ്റർ-ആർജി പുറപ്പെട്ടു
പ്രപഞ്ചരഹസ്യങ്ങൾ തേടി  സ്പെക്റ്റർ-ആർജി പുറപ്പെട്ടു
Sunday, July 14, 2019 12:26 AM IST
മോസ്കോ: പ്രപഞ്ചത്തെക്കുറിച്ചുള്ള കൂടുതൽ രഹസ്യങ്ങൾ തേടി സ്പെക്റ്റർ-ആർജി ബഹിരാകാശ ടെലിസ്കോപ് പുറപ്പെട്ടു. ആകാശത്തെ മുഴുവൻ എക്സ്-റേ കിരണങ്ങളും പകർത്തുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യയും ജർമനിയും ചേർന്ന് ഈ എക്സ്-റേ ടെലിസ്കോപ് വികസിപ്പിച്ചത്.

ഇന്നലെ കസാക്കിസ്ഥാനിലെ ബൈക്കനോരുവിൽനിന്നു പ്രോട്ടോൺ റോക്കറ്റ് ടെലിസ്കോപ്പുമായി ഉയർന്നു. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണു പ്രവർത്തിക്കുക. മൂന്നു മാസമെടുക്കും ഇവിടെയെത്താൻ.

ആറു മാസത്തെ നിരീക്ഷണംകൊണ്ട് മുഴുവൻ ആകാശത്തിന്‍റെയും എക്സ്-റേ മാപ്പ് തയാറാക്കാൻ കഴിയും. ഈ പ്രക്രിയ തുടർന്നും ആവർത്തിക്കുന്പോൾ പ്രപഞ്ചത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കും.


തമോഗർത്തം, തമോഊർജം എന്നീ ദുരൂഹ പ്രതിഭാസങ്ങളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ നല്കാൻ ടെലിസ്കോപ്പിനാകും. പ്രപഞ്ച കേന്ദ്രത്തിലെ ഭീമൻ തമോഗർത്തങ്ങൾ വരെ സ്പെക്‌റ്റർ-ആർജി കണ്ടെത്തും. 30 ലക്ഷം പുതിയ തമോഗർത്തങ്ങൾ കണ്ടെത്താനാകുമെന്നാണു പ്രതീക്ഷ.

സോവിയറ്റ് കാലഘട്ടത്തിനു ശേഷം റഷ്യയുടെ ഏറ്റവും സുപ്രധാന ബഹിരാകാശ പദ്ധതിയാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.