പുതിയ ഉപരോധം ഇന്നു മുതൽ
പുതിയ ഉപരോധം ഇന്നു മുതൽ
Monday, June 24, 2019 12:12 AM IST
വാഷിംഗ്ടൺ ഡിസി: ഇറാന് എതിരേ പുതിയ ഉപരോധം ഏർപ്പെടുത്തുമെന്നു പ്രസിഡന്‍റ് ട്രംപ് ട്വീറ്റ് ചെയ്തു. ഇന്നുമുതൽ ഇതു പ്രാബല്യത്തിൽ വരും.

ഇറാന് എതിരേയുള്ള ആക്രമണം നടത്താൻ ഉത്തരവിട്ടശേഷം പിന്മാറിയ അമേരിക്കയുടെ നടപടി ദൗർബല്യമായി കാണരുതെന്നു യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ മുന്നറിയിപ്പു നൽകി. ഏതു നിമിഷവും വീണ്ടും ആക്രമണത്തിന് ഉത്തരവിടാനാവും. ഗൾഫിലെ സ്ഥിതി ചർച്ച ചെയ്യാൻ ഇസ്രയേലിലെത്തിയ ബോൾട്ടൻ പ്രധാനമന്ത്രി നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഇറാനു മുന്നറിയിപ്പു നൽകിയത്.


യുഎസ് സേനയുടെ നിരീക്ഷണ ഡ്രോൺ ഇറാൻ വെടിവച്ചിട്ടതിനെത്തുടർന്നാണ് ഇറാനിലെ മിസൈൽ കേന്ദ്രത്തിൽ ആക്രമണത്തിന് ട്രംപ് ഉത്തരവു നൽകിയതും നിശ്ചയിച്ച സമയത്തിനു പത്തു മിനിറ്റുമുന്പ് റദ്ദാക്കിയതും. 150 പേർ മരിക്കുമെന്നു വ്യക്തമായ സാഹചര്യത്തിലാണ് ഉത്തരവു റദ്ദാക്കിയതെന്നു ട്രംപ് വിശദീകരിക്കുകയും ചെയ്തു.ഇതേസമയം, തങ്ങൾക്ക് എതിരേ ആക്രമണത്തിനു തുനിയരുതെന്ന് ടെഹ്റാൻ വീണ്ടും മുന്നറിയിപ്പു നൽകി. സൈനിക നടപടിയുണ്ടായാൽ ഗൾഫ് മുഴുവനിലേക്കും അതു പടരുമെന്നും ഇറാൻ ഓർമിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.