വീട്ടുവഴക്ക്: ജോൺസന്‍റെ ഫ്ലാറ്റിൽ പോലീസ് എത്തി
വീട്ടുവഴക്ക്: ജോൺസന്‍റെ ഫ്ലാറ്റിൽ പോലീസ് എത്തി
Sunday, June 23, 2019 12:13 AM IST
ലണ്ടൻ: ബ്രിട്ടന്‍റെ അടുത്ത പ്രധാനമന്ത്രിയാകുമെന്നു കരുതപ്പെടുന്ന ബോറീസ് ജോൺസണും ഗേൾഫ്രണ്ട് കാരി സൈമണ്ട്സും തമ്മിൽ കലഹം. തെക്കൻ ലണ്ടനിൽ ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ ഒച്ചപ്പാടുണ്ടായതിനെത്തുടർന്ന് പോലീസ് എത്തി.

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. സമീപവാസിയാണ് പോലീസിനെ വിളിച്ചു പറഞ്ഞത്. കാരിയുടെ അലറിക്കരച്ചിൽ കേട്ടാണ് പോലീസിനെ വിവരം അറിയിച്ചതെന്ന് സമീപവാസി പറഞ്ഞു.

സമീപവാസി റിക്കാർഡ് ചെയ്ത ഓഡിയോ സംഭാഷണം തങ്ങൾക്കു ലഭിച്ചതായി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു. ജോൺസണും ഗേൾഫ്രണ്ടും തമ്മിലുള്ള വഴക്ക് ഓഡിയോയിൽ വ്യക്തമാണ്. പാത്രങ്ങൾ പൊട്ടുന്ന ശബ്ദവും അലർച്ചയും കേൾക്കാം.ഫ്ലാറ്റിലുള്ളവരുമായി സംസാരിച്ചെന്നും ആരുടെയും നില അപകടത്തിലല്ലെന്നും ഇടപെടേണ്ട കാര്യമില്ലെന്നും പോലീസ് അറിയിച്ചു.


അന്പത്തഞ്ചുകാരനായ ജോൺസൺ രണ്ടാം ഭാര്യ മരീന വീലറുമായി വിവാഹമോചനത്തിനു ശ്രമിക്കുകയാണ്. ബ്രെക്സിറ്റ് വിഷയത്തിൽ തെരേസാ മേ രാജിവച്ചതിനെത്തുടർന്ന് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താൻ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിൽ നടന്ന വോട്ടെടുപ്പുകളിൽ കൂടുതൽ എംപിമാരുടെ പിന്തുണ നേടി ജോൺസൺ ആണു മുന്നിൽ. ജോൺസനും ജറമി ഹണ്ടും തമ്മിലുള്ള അന്തിമ മത്സരം അടുത്ത മാസം നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.