ഖഷോഗി വധം: എംബിഎസിന് എതിരേ തെളിവുണ്ടെന്നു യുഎൻ
ഖഷോഗി വധം: എംബിഎസിന് എതിരേ തെളിവുണ്ടെന്നു യുഎൻ
Thursday, June 20, 2019 12:13 AM IST
യുഎൻ: ജമാൽ ഖഷോഗി വധത്തിൽ സൗദിയിലെ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെ (എംബിഎസ്)പങ്കിനു വ്യക്തമായ തെളിവുണ്ടെന്ന് യുഎൻ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥ ആഗ്നസ് കള്ളമാർഡ്. സൗദി വിശദീകരിക്കുന്നതുപോലെ അബദ്ധത്തിൽ സംഭവിച്ച കൈപ്പിഴയല്ല കൊലപാതകം. മുൻകൂട്ടി പദ്ധതി തയാറാക്കിയാണ് ഖഷോഗിയെ വധിച്ചത്. കൊലപാതകുമായി ബന്ധപ്പെട്ട് സൗദിയിൽ നടക്കുന്ന 11 പേരുടെ വിചാരണ പ്രഹസനമാണെന്നും സ്വതന്ത്ര അന്താരാഷ്‌ട്ര സമിതി അന്വേഷണം നടത്തണമെന്നും ആഗ്നസ് ആവശ്യപ്പെട്ടു.

മുഹമ്മദ് ബിൻ സൽമാന്‍റെ നിശിത വിമർശകനായിരുന്ന ഖഷോഗി(58) തുർക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോൺസുലേറ്റിൽ ഒക്ടോബർ രണ്ടിനു കൊല്ലപ്പെടുകയായിരുന്നു. സൗദിയിൽനിന്നു പലായനം ചെയ്ത് യുഎസിലെത്തി വാഷിംഗ്ടൺ പോസ്റ്റിൽ കോളമിസ്റ്റായി പ്രവർത്തിച്ചിരുന്ന ഖഷോഗി, വിവാഹമോചന സർട്ടിഫിക്കറ്റ് വാങ്ങാനാണ് കോൺസുലേറ്റിലെത്തിയത്. കൊലപാതക വാർത്ത ആദ്യം നിഷേധിച്ച സൗദി പിന്നീട് സമ്മതിക്കുകയും എന്നാൽ, മുഹമ്മദ് ബിൻ സൽമാനു പങ്കില്ലെന്ന വാദം ആവർത്തിക്കുകയുമാണ്.


മുഹമ്മദ് ബിൻ സൽമാന്‍റെയും സൗദി ഭരണകൂടത്തിലെ ഉന്നതരുടെയും അറിവില്ലാതെ കൊലപാതകം നടക്കില്ലെന്ന് ആഗ്നസ് വ്യക്തമാക്കി. ഇതിനു വിശ്വസനീയമായ തെളിവുണ്ട്. സൗദി തന്നെയാണ് കൊലപാതകത്തിന്‍റെ ഉത്തരവാദികൾ. എക്സ്‌ട്രാജുഡീഷൽ വിഷയത്തിൽ യുഎന്നിന്‍റെ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥയാണ് ആഗ്നസ്. ജനുവരിയിലാണ് ഖഷോഗി കേസ് ഇവരെ ഏല്പിച്ചത്.

ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. സൗദിയിൽനിന്ന് നേരത്തേ എത്തിയ സംഘം കോൺസുലേറ്റിൽവച്ച് കൊല ചെയ്തശേഷം മൃതദേഹം പലഭാഗങ്ങളാക്കി മുറിച്ചു നശിപ്പിച്ചുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.

സൗദിയിൽ വിചാരണ നേരിടുന്നവരിൽ അഞ്ചു പേർക്കെതിരേ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ പാലിക്കാത്ത വിചാരണ നിർത്തണമെന്ന് ആഗ്നസ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.