എംക്യുഎം നേതാവ് അൽത്താഫ് ഹുസൈൻ ലണ്ടനിൽ അറസ്റ്റിൽ
എംക്യുഎം നേതാവ് അൽത്താഫ് ഹുസൈൻ ലണ്ടനിൽ അറസ്റ്റിൽ
Wednesday, June 12, 2019 12:11 AM IST
ലണ്ടൻ: പാക്കിസ്ഥാനിലെ പ്രമുഖ രാഷ്‌ട്രീയ പ്രസ്ഥാനമായ മുത്തഹിദ ക്വാമി മൂവ്മെന്‍റ് (എംക്യൂഎം) സ്ഥാപക നേതാവ് അൽത്താഫ് ഹുസൈനെ സ്കോട്‌ലൻഡ് യാർഡ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. പാക് സർക്കാരിനെതിരേ നടത്തിയ വിദ്വേഷ പ്രസംഗത്തിന്‍റെ പേരിലാണ് അറസ്റ്റ്.

2016ൽ സംപ്രേഷണം ചെയ്ത പ്രസംഗത്തിൽ പാക്കിസ്ഥാനെ ഭീകരതയുടെ കേന്ദ്രമെന്നും രാജ്യാന്തര സമൂഹത്തിലെ അർബുദമെന്നും വിശേഷിപ്പിച്ചു. അനുയായികളോട് നിയമം കൈയിലെടുക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള മറ്റു പ്രസംഗങ്ങളും നടത്തി. ഹുസൈനെതിരേ പാക്കിസ്ഥാനിലും കേസുകളുണ്ട് . ഹുസൈനെതിരേയുള്ള അന്വേഷണത്തിൽ പാക് അധികൃതരുടെ സഹകരണം തേടിയെന്നും സ്കോട്‌ലൻഡ് യാർഡ് അറിയിച്ചു.

1980കളിലാണ് എംക്യൂഎമ്മിന്‍റെ ആവിർഭാവം. വിഭജനവേളയിൽ ഇന്ത്യയിൽനിന്നു പലായനം ചെയ്ത ഉർദു സംസാരിക്കുന്ന ജനവിഭാഗങ്ങൾക്കു പ്രാമുഖ്യമുള്ള സിന്ധ് പ്രവിശ്യയിലെ കറാച്ചി, ഹൈദരാബാദ്, സുക്കൂർ മേഖലകളിൽ പാർട്ടിക്കു വേരോട്ടമുണ്ട്. 1990കളിൽ ബ്രിട്ടനിൽ അഭയം നേടിയ ഹുസൈൻ ഇപ്പോൾ ബ്രിട്ടീഷ് പൗരനാണ്. എങ്കിലും ഇപ്പോഴും അദ്ദേഹത്തിനു പാക്കിസ്ഥാനിൽ സ്വാധീനമുണ്ട്. 2016ൽ എംക്യൂഎം പിളർന്നു. എംക്യൂഎം-എലും (ലണ്ടൻ) എംക്യൂഎം-പിയും(പാക്കിസ്ഥാൻ). 2018ലെ പാക് തെരഞ്ഞെടുപ്പ് എംക്യൂഎം ബഹിഷ്കരിച്ചു. ഏഴു സീറ്റു കിട്ടിയ എംക്യൂഎം-പി ഭരണമുന്നണിയിൽ ഘടകകക്ഷിയാണ്. ലണ്ടനിലുള്ള എംക്യൂഎം സെക്രട്ടേറിയറ്റ് പതിവായി പാക്കിസ്ഥാനിലെ അനുയായികളെ ഉദ്ദേശിച്ച് വിജ്ഞാപനങ്ങൾ പുറത്തിറക്കാറുണ്ട്.


ഹുസൈന്‍റെ അറസ്റ്റിനെത്തുടർന്നു കറാച്ചിയിൽ അധികൃതർ സുരക്ഷ ശക്തമാക്കി. ഹുസൈൻ ബ്രിട്ടീഷ് പൗരനാണെന്നും അറസ്റ്റിനെക്കുറിച്ചു തത്കാലം പ്രതികരിക്കാനില്ലെന്നും പാക് അധികൃതർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.