മൂന്നാം ഉച്ചകോടിക്ക് ഉപാധി വച്ച് കിം
മൂന്നാം ഉച്ചകോടിക്ക് ഉപാധി വച്ച് കിം
Sunday, April 14, 2019 12:15 AM IST
പ്യോംഗ്യാംഗ്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി മൂന്നാം ഉച്ചകോടിക്കു തയാറാണെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ. എന്നാൽ അതിന് അമേരിക്ക ഇപ്പോൾ സ്വീകരിച്ചിട്ടുള്ള നയം മാറ്റി പുതിയതു സ്വീകരിക്കാൻ തയാറാകണം.

അതിനുള്ള ധൈര്യം അമേരിക്കയ്ക്ക് ഉണ്ടാകാനായി ഈ വർഷം അവസാനം വരെ കാത്തിരിക്കാം. പ്രശ്നങ്ങൾക്കു പോംവഴി കണ്ടെത്താനുള്ള ചർച്ചകളാണു വേണ്ടത്. ചർച്ചയാണു പോംവഴിയെന്ന് ആവർത്തിക്കുന്ന അമേരിക്ക ഓരോ ദിവസവും കാര്യങ്ങൾ വഷളാക്കുകയാണ്. ഉപരോധത്തിനും സമ്മർദത്തിനും ഉത്തരകൊറിയ വഴങ്ങില്ല. തീ കെടുത്താൻ എണ്ണ ഒഴിക്കുന്നതിനു തുല്യമായിരിക്കുമതെന്ന് സുപ്രീം പീപ്പിൾസ് അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ കിം പറഞ്ഞു.


കഴിഞ്ഞ വർഷം ജൂണിലും ഈ വർഷം ഫെബ്രുവരിയിലുമാണ് കിമ്മും ട്രംപും ഉച്ചകോടി നടത്തിയത്. ആദ്യ ഉച്ചകോടി ഉത്തരകൊറിയയുടെ ആണവനിരായുധീകരണത്തിനു വഴിവയ്ക്കുമെന്ന പ്രതീക്ഷ സൃഷ്ടിച്ചു. എന്നാൽ രണ്ടാം ഉച്ചകോടി പൂർത്തിയാക്കാതെ ട്രംപ് ഇറങ്ങിപ്പോയി. ഉപരോധങ്ങൾ മുഴുവൻ പിൻവലിക്കാതെ ആണവനിരായുധീകരണം നടത്തില്ലെന്ന് കിം വ്യക്തമാക്കിയതാണ് ഇറങ്ങിപ്പോകാൻ കാരണമെന്നും ട്രംപ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.