കുടിയേറ്റത്തിനു നിയന്ത്രണവുമായി ഓസ്ട്രേലിയ
കുടിയേറ്റത്തിനു നിയന്ത്രണവുമായി ഓസ്ട്രേലിയ
Thursday, March 21, 2019 12:28 AM IST
കാൻബറ: കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാൻ ഓസ്ട്രേലിയ തീരുമാനിച്ചു. പ്രതിവർഷം രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കപ്പെടുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ 15 ശതമാനം കുറവു വരുത്തി. വർഷം 1,90,000 കുടിയേറ്റക്കാരെ രാജ്യത്തു പ്രവേശിപ്പിച്ചിരുന്നു. ഇത് 1,60,000 ആയി കുറച്ചു. പുതുതായി രാജ്യത്തെത്തുന്ന കുടിയേറ്റക്കാർക്ക് ചില വൻ നഗരങ്ങളിൽ മൂന്നു വർഷത്തേക്കു നിരോധനം ഉണ്ടാവും.

പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആണു തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. നഗരങ്ങളിലെ ജനസംഖ്യാ വർധന നിയന്ത്രിക്കാനാണ് പുതിയ നിയന്ത്രണങ്ങളെന്നാണു പ്രധാനമന്ത്രി പറഞ്ഞത്.

അതേസമയം, അയൽരാജ്യമായ ന്യൂസിലൻഡിലെ രണ്ടു മോസ്കുകളിൽ ഓസ്ട്രേലിയൻ അക്രമി നടത്തിയ വെടിവയ്പിൽ അന്പതോളം കുടിയേറ്റക്കാർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഈ തീരുമാനങ്ങൾ നടപ്പാക്കുന്നതെന്നതു ശ്രദ്ധേയമാണ്.പുതിയ തീരുമാനങ്ങൾ മേയിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് മോറിസൺ പ്രതീക്ഷിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.