പുടിനെ തറപറ്റിച്ച് വനിതാ ചാന്പ്യൻ നതാലിയ
പുടിനെ തറപറ്റിച്ച് വനിതാ ചാന്പ്യൻ നതാലിയ
Tuesday, February 19, 2019 12:42 AM IST
സോച്ചി: കായികമികവു പ്രകടിപ്പിക്കാനുള്ള അവസരങ്ങളെല്ലാം സന്തോഷത്തോടെ ഉപയോഗപ്പെടുത്തുന്ന രാഷ്‌ട്രത്തലവനാണു റഷ്യൻ പ്രസിഡന്‍റ് വ്ളാഡ്മിർ പുടിൻ. മുന്പ് ക്രെംലിനിൽ ഫുട്ബോൾ തട്ടിയും ഐസ് ഹോക്കികളിച്ചും ബോക്സിംഗ് റിംഗിൽ പോരാടിയും കായികപ്രേമം പ്രകടമാക്കിയിട്ടുണ്ട് അദ്ദേഹം. ഇപ്പോഴിതാ ഗുസ്തിയിൽ ഒരു കൈ നോക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരിക്കുന്നു. കരിങ്കടൽ തീര നഗരമായ സോച്ചിയിൽ വെള്ളിയാഴ്ച ദേശീയ ജൂഡോ ടീമിന്‍റെ പരിശീലനം നിരീക്ഷിക്കാനെത്തിയ പുടിൻ കയ്യുംകെട്ടി നോക്കിനിൽക്കാതെ ഗോദയിലേക്കിറങ്ങുകയായിരുന്നു.

2016 ലെ റിയോ ഒളിന്പിക്സിൽ രാജ്യത്തിനുവേണ്ടി വെങ്കല മെഡൽ നേടിയ വനിതാ താരം നതാലിയ സെയ്റ്റ്നയെ സധൈര്യം നേരിട്ടെങ്കിലും നിമിഷങ്ങൾക്കകം പുടിൻ അടിയറവ് പറഞ്ഞു. ഈ രംഗങ്ങളെല്ലാം ദേശീയ ടെലിവിഷൻ തത്സമയം ജനങ്ങളിലെത്തിക്കുകയും ചെയ്തു.


റഷ്യൻ പ്രസിഡന്‍റിനെ പരാജയപ്പെടുത്തിയതിന്‍റെ ആവേശം ഒളിന്പിക് മെഡൽ ജേതാവ് മറച്ചുവച്ചില്ല. പോരാട്ടത്തിന്‍റെ ചിത്രം രണ്ടുതവണയാണ് ഇൻസ്റ്റഗ്രാമിൽ അവർ പങ്കുവച്ചത്. അതേസമയം പരിശീലനത്തിനിടെ പുടിന് ചെറിയ പരിക്കേൽക്കുകയും ചെയ്തു. കൈ വിരലിനാണ് പരിക്കെന്നും എന്നാൽ സാരമാക്കേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്‍റെ വക്താവ് ഇതേക്കുറിച്ച് വിശദീകരിച്ചത്. ഇറാൻ പ്രസിഡന്‍റ് ഹസൻ റുഹാനി, തുർക്കി പ്രസിഡന്‍റ് എർദോഗൻ എന്നിവരുമായുള്ള ചർച്ചകൾക്കാണു പുടിൻ സോച്ചിയിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.