പാക്കിസ്ഥാന് ഇന്ത്യയുടെയും ഇറാന്‍റെയും സംയുക്ത മുന്നറിയിപ്പ്
പാക്കിസ്ഥാന് ഇന്ത്യയുടെയും ഇറാന്‍റെയും സംയുക്ത മുന്നറിയിപ്പ്
Monday, February 18, 2019 12:53 AM IST
ടെഹ്റാൻ: ഭീകരർക്ക് സ്വന്തം മണ്ണിൽ സുരക്ഷിത താവളമൊരുക്കുന്നതു പാക്കിസ്ഥാൻ അവസാനിപ്പിക്കണമെന്ന് ഇന്ത്യയും ഇറാനും സംയുക്തമായി ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ ഹ്രസ്വസന്ദർശനത്തിനിടെയായിരുന്നിത്. ഇറാൻ സർക്കാർ ഇതിനു പിന്നാലെ പാക്കിസ്ഥാന്‍റെ അംബാസഡറെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

ഇറാനിലും ഇന്ത്യയിലും സുരക്ഷാ സൈനികരെ ലക്ഷ്യമിട്ട് ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ഭീകരാക്രമണങ്ങളുണ്ടായത്. ബുധനാഴ്ച സിസ്താൻ-ബലൂചിസ്താൻ പ്രവിശ്യയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഇറാനിലെ വിശിഷ്ട സേനയായ വിപ്ലവഗാർഡുകളിലെ 27 ഭടന്മാർ കൊല്ലപ്പെട്ടു. പിറ്റേന്നായിരുന്നു 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണം. രണ്ട് ആക്രമണങ്ങളും സൈനികരുടെ വാഹനവ്യൂഹങ്ങൾക്കു നേർക്കായിരുന്നു.

പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകളാണ് രണ്ട് ആക്രമണങ്ങളും നടത്തിയത്. ജയ്ഷ് അൽ അദൽ എന്ന സുന്നി ഭീകരസംഘടനയാണ് ഇറാനിലെ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത്. പുൽവാമയിൽ ആക്രമണം നടത്തിയത് ജയ്ഷ് ഇ മുഹമ്മദും.

ആക്രമണം നടത്തിയ ഭീകരർ എവിടെയാണെന്ന് പാക് സർക്കാരിന് അറിയാമെന്നും ഇവരെ സംരക്ഷിക്കുന്നത് പാക് സൈന്യമാണെന്നും ഇറാൻ സേന കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പാക് സർക്കാർ ഭീകരർക്കെതിരേ നടപടിയെടുത്തില്ലെങ്കിൽ ഇറാന്‍റെ തിരിച്ചടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പു നല്കി.


ഇതിനു പിന്നാലെയാണ് സുഷമ ഇറാനിലെത്തിയത്. ബൾഗേറിയൻ സന്ദർശനത്തിനു പോകുകയായിരുന്ന അവർ ഇറാനിൽ ഇറങ്ങുകയായിരുന്നു. ഇറാന്‍റെ വിദേശകാര്യ സഹമന്ത്രി സയ്യദ് അബ്ബാസുമായി സുഷമ ചർച്ച നടത്തി. വലിയ ആൾനാശമുണ്ടായ ഭീകരാക്രമണങ്ങളാണ് ഇരുരാജ്യങ്ങളും നേരിട്ടതെന്നു സയ്യദ് അബ്ബാസ് പറഞ്ഞു. മേഖലയിലെ തീവ്രവാദം അമർച്ച ചെയ്യുന്നതിനു സഹകരിക്കാൻ സുഷമയുമായുള്ള ചർച്ചയിൽ തീരുമാനിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

ഇതിനു പിന്നാലെ ഇറേനിയൻ വിദേശകാര്യമന്ത്രാലയം പാക് അംബാസഡർ റിഫാത് മസൂദിനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. ഇറേനിയൻ അതിർത്തിയിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരേ ശക്തമായ നടപടി പാക് സർക്കാരും പാക് പട്ടാളവും എടുക്കണമെന്ന് അംബാസഡറോട് ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വക്താവ് ബഹ്റാം ഖസേമി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.