ഷിക്കാഗോ: കോട്ടയം നീണ്ടൂർ ജെയെസ് ഫാംസ് ഡയറക്ടറും സിനിമാ, സീരിയൽ നിർമാതാവും നടനും സാമൂഹ്യ, സാംസ്കാരിക പ്രവർത്തകനുമായ ജോയി ചെമ്മാച്ചേൽ (55) ഷിക്കാഗോയിൽ നിര്യാതനായി. നീണ്ടൂർ പരേതരായ ചെമ്മാച്ചേൽ ലൂക്കോസിന്റെയും അല്ലി ടീച്ചറിന്റെയും മകനാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ഷിക്കാഗോ സെന്റ് മേരീസ് ക്നാ നായ ദേവാലയത്തിൽ പ്രാർഥ നാശുശ്രൂഷകൾ ക്കുശേഷം മേരി ഹിൽ സെമി ത്തേരിയിൽ. ഭാര്യ: ഷൈല കിടങ്ങൂർ തെക്കനാട്ട് കുടുംബാംഗം. മക്കൾ: ലൂക്കസ്, ജിയോ, അല്ലി, മെറി.
സഹോദരങ്ങൾ: മോളി, മത്തച്ചൻ (ഇരുവരും ഷിക്കാഗോ), ബേബിച്ചൻ (നീണ്ടൂർ), ലൈലമ്മ (ന്യൂജേഴ്സി), സണ്ണിച്ചൻ, ലൈബി, തന്പിച്ചൻ (മൂവരും ഷിക്കാഗോ), ലൈന (ഫ്ളോറിഡ), പരേതനായ ഉപ്പച്ചൻ.
മുപ്പതു വർഷത്തിലേറെയായി ഷിക്കാഗോയിൽ കുടുംബസമേതം താമസിച്ചിരുന്ന ജോയിച്ചൻ ജന്മനാടായ നീണ്ടൂരിലെ കൃഷി ഫാമിന്റെ നടത്തിപ്പിലും അമേരിക്കയിലെയും കേരളത്തിലെ സാമുദായിക, കലാപ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഷിക്കാഗോയിലെ ബിസിനസുകാരൻ കൂടിയായിരുന്ന ഇദ്ദേഹം ഒരു വർഷത്തോളമായി അർബുദരോഗ ചികിത്സയിലായിരുന്നു.
"ശാന്തം ഈ സ്നേഹതീരം' എന്ന ടെലിസിനിമയിലെ അഭിനയത്തിന് ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ ജോയി ചെമ്മാച്ചേൽ അമേരിക്കൻ മലയാളം മൂവി ആൻഡ് മിനി സ്ക്രീൻ ആർട്ടിസ്റ്റ്സ് ലിങ്കിന്റെ ചെയർമാനും മലയാള സിനിമാ പ്രവർത്തകരുടെ സംഘടനയായ അമ്മയിൽ അംഗവുമായിരുന്നു. കാർഷിക മികവിനുള്ള 2017ലെ കതിർ അവാർഡും നേടിയിട്ടുണ്ട്.
ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രസിഡന്റ്, ഷിക്കാഗോ കെസിഎസ് പ്രസിഡന്റ്, ഫൊക്കാന വൈസ് പ്രസിഡന്റ്, കെസിസിഎൻഎ വൈസ് പ്രസിഡന്റ്, ഷിക്കാഗോ സേക്രഡ് ഹാർട്ട്, സെന്റ് മേരീസ് ക്നാനായ പള്ളികളുടെ ട്രസ്റ്റി, റോമിൽ നടന്ന ആദ്യ ക്നാനായ ഗ്ലോബൽ കണ്വൻഷൻ ചെയർമാൻ, ഷിക്കാഗോയിലെ ഫൊക്കാന കണ്വൻഷൻ കണ്വീനർ തുടങ്ങി നിരവധി സംഘടനകളുടെയും സമ്മേളനങ്ങളുടെയും നേതൃനിരയിൽ സജീവമായിരുന്നു.
ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ കെ.എം. മാണി, പ്രഫ. കെ.വി. തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബിനോയി വിശ്വം, ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, ബിഷപ്പുമാരായ മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട്, മാർ ജോസഫ് പണ്ടാരശേരിൽ, എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, പി.കെ. ബിജു, എംഎൽഎമാരായ സുരേഷ് കുറുപ്പ്, റോഷി അഗസ്റ്റിൻ, പ്രവാസി മലയാളികളുടെ വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ അനുശോചിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.