അവിശ്വാസത്തിനപ്പുറം തെരേസ മേയ്ക്കു മുന്നിൽ പലവഴികൾ
അവിശ്വാസത്തിനപ്പുറം  തെരേസ മേയ്ക്കു മുന്നിൽ പലവഴികൾ
Thursday, January 17, 2019 12:37 AM IST
ഒരു നൂറ്റാണ്ടിനിടയിൽ ഇത്ര വലിയ പരാജയം ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും ഉണ്ടായിട്ടില്ല. തെരേസ മേരി മേ എന്ന അറുപത്തിരണ്ടുകാരിക്ക് ഇതു പക്ഷേ രാഷ്‌ട്രീയ അന്ത്യമല്ല.

ബുധനാഴ്ച അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ തെരേസതന്നെയാണു വെല്ലുവിളിച്ചത്. 230 വോട്ടിനു തന്‍റെ ബ്രെക്സിറ്റ് പദ്ധതി തോറ്റപ്പോൾ തന്‍റെ നേതൃത്വം ഉറപ്പിക്കാൻ ഒരു അവിശ്വാസത്തെ മറികടക്കേണ്ടത് ആവശ്യമാണെന്ന് അവർക്കു തോന്നി. വെല്ലുവിളി സ്വീകരിച്ച ലേബർ നേതാവ് ജെറെമി കോർബിൻ അവതരിപ്പിച്ച അവിശ്വാസം പരാജയപ്പെടുമെന്ന ഉറപ്പാണ് മേ പ്രകടിപ്പിക്കുന്നത്.

കാരണം യാഥാസ്ഥിതിക പാർട്ടി ഇപ്പോൾ തെരഞ്ഞെടുപ്പിനോ നേതൃമാറ്റത്തിനോ ആഗ്രഹിക്കുന്നില്ല എന്ന് അവർക്കറിയാം. സഖ്യകക്ഷിയായ പത്തംഗ ഡിയുപി (ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി) മേയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. ബ്രെക്സിറ്റിനെ എതിർത്ത ഭരണകക്ഷിക്കാർ അവിശ്വാസത്തെ അനുകൂലിക്കില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

അവിശ്വാസം പരാജയപ്പെട്ടാൽ

ബ്രെക്സിറ്റിനുള്ള ബദൽ കരാർ മേ പാർലമെന്‍റിൽ സമർപ്പിക്കും. ആദ്യ കരാറിൽനിന്നു കാര്യമായ വ്യത്യാസം പ്രതീക്ഷിക്കാനില്ല. എങ്കിലും മത്സ്യബന്ധനാവകാശം, ഐറിഷ് അതിർത്തി തുടങ്ങിയ വിവാദ വിഷയങ്ങളിൽ ചെറിയ മാറ്റം ഉണ്ടാകാം. മാറ്റമില്ലാതെ ബ്രിട്ടനിൽ ബ്രെക്സിറ്റ് കരാർ സ്വീകരിക്കില്ലെന്നു യൂറോപ്യൻ യൂണിയൻ നേതൃത്വത്തെ ബോധ്യപ്പെടുത്താൻ കോമൺസിലെ പരാജയം മേയ്ക്കു സഹായമാകും.


കാലാവധി നീട്ടുമോ?

മാർച്ച് 29-ന് അർധരാത്രി ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുപോകാനാണു നിലവിലുള്ള ധാരണ. വ്യക്തമായ കരാർ അതിനകം ഉണ്ടായില്ലെങ്കിൽ പരക്കെ കുഴപ്പമാകും. ബ്രിട്ടൻ ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യത്തിലേക്കാവും അങ്ങനെയൊരവസ്ഥയിൽ വീഴുക.
കരാർ പെട്ടെന്നു സാധ്യമല്ലെങ്കിൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പിന്മാറ്റം നീട്ടിക്കൊണ്ടു പോകാൻ ബ്രിട്ടൻ ശ്രമിച്ചു കൂടായ്കയില്ല.

അവിശ്വാസം പാസായാൽ

അവിശ്വാസപ്രമേയം പാസായാലും ബ്രിട്ടൻ ഉടനടി തെരഞ്ഞെടുപ്പിലേക്കു നീങ്ങില്ല. മേയ്ക്കോ പ്രതിപക്ഷ ലേബർ പാർട്ടിക്കോ ഭരണത്തിനാവശ്യമായ ഭൂരിപക്ഷം തട്ടിക്കൂട്ടാൻ 14 ദിവസം സമയമുണ്ട്. (2011-ൽ പാസാക്കിയ പാർലമെന്‍റിനു കാലാവധി സുസ്ഥിരമാക്കുന്ന നിയമപ്രകാരമാണിത്). അതു സാധിച്ചില്ലെങ്കിലേ തെരഞ്ഞെടുപ്പ് ഉണ്ടാകൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.