രഹസ്യ ചർച്ചകൾക്കായി കിം വീണ്ടും ചൈനയിൽ
രഹസ്യ ചർച്ചകൾക്കായി കിം വീണ്ടും ചൈനയിൽ
Wednesday, January 9, 2019 12:57 AM IST
ബെയ്ജിംഗ്: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ 35-ാം ജന്മദിനത്തിൽ ബെയ്ജിംഗിൽ സന്ദർശനത്തിനെത്തി. പ്രസിഡന്‍റ് ഷി ചിൻപിംഗിന്‍റെ ക്ഷണപ്രകാരം ഉന്നതതല ചർച്ചയ്ക്കായാണു കിം എത്തിയത്.

ഒരു വർഷത്തിനുള്ളിൽ കിം നടത്തുന്ന നാലാമത്തെ ചൈനീസ് പര്യടനമാണിത്. ഇന്നലെ രാവിലെ ബെയ്ജിംഗ് നോർത്ത് സ്റ്റേഷനിലെത്തിയ പച്ചനിറമുള്ള ബുള്ളറ്റ് പ്രൂഫ് ട്രെയിനിൽ കിം, ഭാര്യ റിസോൾ ജു, കിമ്മിന്‍റെ വലംകൈ എന്നറിയപ്പെടുന്ന കിം യോംഗ് ചോൾ എന്നിവരും ഉന്നത ഉദ്യോഗസ്ഥരുടെ സംഘവും ഉണ്ടായിരുന്നു. വ്യാഴാഴ്ചയെ കിം പ്യോഗ്യാംഗിനു മടങ്ങുകയുള്ളു. കിമ്മിന്‍റെ ജന്മദിനം എന്നാണെന്നതു സംബന്ധിച്ച് ഇതുവരെ ഒൗദ്യോഗിക റിപ്പോർട്ടില്ലായിരുന്നു. ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ടൈംസാണ് ജനുവരി എട്ട് കിമ്മിന്‍റെ 35-ാംജന്മദിനമാണെന്ന് അവരുടെ ട്വിറ്റർ അക്കൗണ്ടിൽ വെളിപ്പെടുത്തിയത്.

ചൈനയും അമേരിക്കയും തമ്മിൽ നിർണായക വാണിജ്യ ചർച്ച നടക്കുന്ന അവസരത്തിൽ കിം എത്തിയതിനു പ്രത്യേക പ്രാധാന്യം കൽപ്പിക്കപ്പെടുന്നു. സിംഗപ്പൂരിൽ നടന്ന കിം-ട്രംപ് ഉച്ചകോടിക്കുശേഷം വീണ്ടും ട്രംപുമായി ഉച്ചകോടിക്ക് കിം തയാറെടുക്കുകയാണ്. ആണവ നിരായുധീകരണം നടപ്പാവണമെങ്കിൽ സിംഗപ്പൂരിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ അമേരിക്ക മതിയായ നടപടികൾ എടുക്കണമെന്ന് ഈയിടെ കിം പറയുകയുണ്ടായി.


ഉത്തരകൊറിയയ്ക്ക് എതിരേയുള്ള ഉപരോധം അവസാനിപ്പിക്കുക, കൊറിയൻ മേഖലയിലെ സൈനികാഭ്യാസം നിർത്തലാക്കുക തുടങ്ങിയവയാണ് കിം മുന്നോട്ടുവച്ച ഉപാധികൾ. ഇക്കാര്യങ്ങളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ മറ്റു മാർഗം തേടുമെന്നും കിം പറയുകയുണ്ടായി. ഉത്തരകൊറിയയുടെ പക്കലുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ രാജ്യത്തിനു പുറത്തുകടത്തി നശിപ്പിക്കുന്ന കാര്യം കിം- ചിൻപിംഗ് ചർച്ചയിൽ പരിഗണനാവിഷയമായേക്കുമെന്നു പറ‍യപ്പെടുന്നു.

ഇതേസമയം, ചൈനയുമായി എന്നും അടുപ്പത്തിലായിരുന്ന കിമ്മിനെ ഉപയോഗിച്ച് യുഎസുമായുള്ള വാണിജ്യ ചർച്ചയിൽ വിലപേശലിന് ചിൻപിംഗ് ശ്രമിക്കുകയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ആണവ നിരായുധീകരണത്തിന് കിമ്മിനെ പ്രേരിപ്പിക്കാൻ ട്രംപ് ചൈനയുടെ സഹായം തേടിയിട്ടുണ്ട്. ഇതിനു പകരമായി വാണിജ്യ ചർച്ചയിൽ അനുകൂലമായ സമീപനം അമേരിക്കയുടെ ഭാഗത്തുനിന്നു നേടിയെടുക്കാനാണു ചൈനയുടെ നീക്കമെന്നു പറയപ്പെടുന്നു. അമേരിക്ക-ചൈന വാണിജ്യയുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ബെയ്ജിംഗിൽ ഇപ്പോൾ ചർച്ചകൾ നടന്നുവരികയാണ്. കിമ്മിന്‍റെ സന്ദർശനവും വാണിജ്യചർച്ചയുമായി ബന്ധമില്ലെന്നും രണ്ടും ഒരേ സമയത്തായത് യാദൃശ്ചികം മാത്രമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.