ആശംസകളുമായി ഗുഹയിലെ കുട്ടികൾ
ആശംസകളുമായി ഗുഹയിലെ കുട്ടികൾ
Monday, January 7, 2019 1:22 AM IST
അബുദാബി: കഴിഞ്ഞ വർഷം ജൂണിൽ ലോകം പ്രാർഥനയോടെ ശ്വാസമടക്കിപ്പിടിച്ച് ഇരുന്ന ഒരു രക്ഷാപ്രവർത്തനം താ‌യ്‌ലൻഡിൽ നടന്നിരുന്നു.

ചിയാങ് റായ് പ്രവിശ്യയിലെ താ ലുവാങ് ഗുഹയിൽ അകപ്പെട്ടുപോയ പ്രാദേശിക ഫുട്ബോൾ ക്ലബ്ബിലെ 12 കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാനുള്ള, 17 ദിവസത്തോളം നീണ്ട രക്ഷാപ്രവർത്തനം. ബ്രിട്ടനും അമേരിക്കയുംവരെ സഹായഹസ്തം നീട്ടിയ ആ രക്ഷാപ്രവർത്തനത്തിലൂടെ ജീവൻ തിരിച്ചുകിട്ടിയ കുട്ടികൾ ഇത്തവണത്തെ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിനെത്തിയിട്ടുണ്ട്, അതും പ്രത്യേക ക്ഷണിതാക്കളായി. ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്‍റെ (എഎഫ്സി) ക്ഷണം സ്വീകരിച്ചാണ് ഇവരെത്തിയത്.


കുട്ടിത്താരങ്ങളായ അദുൽ, ടിതാൻ, റ്റീ എന്നിവരും പരിശീലകനായ എകപോൾ എക് ജൻതവോംഗും താ‌യ്‌ലൻഡ് - ഇന്ത്യ മത്സരത്തിനു മുന്പ് മാധ്യമങ്ങൾക്കു മുന്നിലെത്തി. ഒരിക്കൽ പ്രഫഷണൽ ഫുട്ബോൾ താരമാകണമെന്നതാണ് ഇവരുടെ സ്വപ്നമെന്ന് എകപോൾ പറഞ്ഞു.
കുട്ടികളിലെ ഏറ്റവും ഉയരം കുറഞ്ഞവനായ ടി താനും റ്റീയും അർജന്‍റൈൻ സൂപ്പർ താരമായ ലയണൽ മെസിയുടെ കടുത്ത ആരാധകനാണ്. അദുൽ പോർച്ചുഗീസ് സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും. അതുകൊണ്ടുതന്നെ അദുൽ റൊണാൾഡോയുടെ ക്ലബ്ബായ യുവന്‍റസിന്‍റെ ആരാധകനാണ്. മറ്റുള്ളവരെല്ലാം ബാഴ്സലോണയുടെയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.