ശ്രീലങ്ക: സിരിസേന വിളിച്ച സർവകക്ഷിയോഗം പരാജയപ്പെട്ടു
ശ്രീലങ്ക: സിരിസേന വിളിച്ച സർവകക്ഷിയോഗം പരാജയപ്പെട്ടു
Monday, November 19, 2018 12:37 AM IST
കൊളംബോ: ശ്രീലങ്കയിലെ രാഷ്‌ട്രീയ പ്രതിസന്ധി പരിഹരിക്കാൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേന വിളിച്ച സർവകക്ഷിയോഗവും തീരുമാനമെടുക്കാതെ പിരിഞ്ഞു. പ്രധാനമന്ത്രിയായിരുന്ന വിക്രമസിംഗെയെ പുറത്താക്കി രാജപക്സെയെ സിരിസേന നിയമിച്ചതോടെയാണു പ്രശ്നങ്ങൾ ആരംഭിച്ചത്. കുതിരക്കച്ചവടത്തിലൂടെ ഭൂരിപക്ഷം ഒപ്പിക്കാനുള്ള രാജപക്സെയുടെ ശ്രമം പരാജയപ്പെട്ടു. പാർലമെന്‍റ് സമ്മേളനത്തിൽ ഇരുവിഭാഗം എംപിമാരും ഏറ്റുമുട്ടി. സ്പീക്കർക്കു നേരെയും അക്രമമുണ്ടായതിനെത്തുടർന്നു പോലീസിനെ സഭയ്ക്കുള്ളിൽ വിളിച്ചുവരുത്തേണ്ടിവന്നു. ഇതിനിടെ രണ്ടു തവണ പാർലമെന്‍റ് രാജപക്സെയ്ക്കെതിരേ അവിശ്വാസം പാസാക്കിയെങ്കിലും സിരിസേന ഇത് അംഗീകരിച്ചില്ല.


ഇതെത്തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണു സർവകക്ഷിയോഗം വിളിച്ചത്. ഒക്‌ ടോബർ 26നു പ്രതിസന്ധി ആരംഭിച്ചശേഷം സിരിസേനയും രാജപക്സെയും വിക്രമസിംഗെയും ഒരുമിച്ചു ചർച്ച നടത്തുന്നത് ആദ്യമാണ്. ജെവിപി ഒഴിച്ചുള്ള കക്ഷികൾ സർവകക്ഷിയോഗത്തിൽ പങ്കെടുത്തു. സിരിസേനയാണു പ്രശ്നം ഉണ്ടാക്കിയതെന്നും അദ്ദേഹം തന്നെ പരിഹരിക്കണമെന്നും നിർദേശിച്ച് ജെവിപി സിരിസേനയ്ക്കു കത്തു നൽകി.രാജ്യത്തു പ്രധാനമന്ത്രിയോ സർക്കാരോ ഇല്ലെന്നു ബുധനാഴ്ച പ്രഖ്യാപിച്ച സ്പീക്കർ കരു ജയസൂര്യയും ഇന്നലത്തെ സർവകക്ഷിയോഗം ബഹിഷ്കരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.