ആസിയ ബീബി തടവറ വിട്ടു
ആസിയ ബീബി തടവറ വിട്ടു
Friday, November 9, 2018 12:18 AM IST
ഇസ്ലാമാബാദ്: മതനിന്ദാകുറ്റത്തിന് വധശിക്ഷ വിധിക്കപ്പെട്ട ശേഷം കുറ്റവിമുക്തയാക്കപ്പെട്ട ആസിയ ബീബി ജയിൽമോചിതയായി. അവരെ മുൾട്ടാനിലെ ജയിലിൽനിന്നു വിമാനത്തിൽ ഇവിടെ എത്തിച്ചു. പിന്നീട് എങ്ങോട്ടു കൊണ്ടുപോയി എന്നറിവായിട്ടില്ല.

യൂറോപ്പിലെ നെതർലൻഡ്സിലേക്ക് പ്രത്യേക വിമാനത്തിൽ കൊണ്ടുപോയി എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, വിദേശകാര്യ ഓഫീസ് വക്താവ് അതു നിഷേധിക്കുകയും ആസിയ രാജ്യത്തുതന്നെ ഉണ്ടെന്ന് ആവർത്തിക്കുകയും ചെയ്തു.

നാൽപത്തേഴുകാരിയായ ഈ ക്രിസ്തീയ വനിതയെ 2010-ലാണ് വധശിക്ഷയ്ക്കു വിധിച്ചത്. നാലു കുട്ടികളുണ്ട് ഈ കർഷകത്തൊഴിലാളിക്ക്. കഴിഞ്ഞ 31-നാണ് സുപ്രീംകോടതി ആസിയയെ നിരപരാധിയായി പ്രഖ്യാപിച്ചു വെറുതേവിട്ടത്.

ബുധനാഴ്ച രാത്രി വൈകി മുൾട്ടാനിലെ വനിതാജയിലിൽനിന്ന് വിട്ട ആസിയയെ പ്രത്യേക വിമാനത്തിൽ ഇവിടെ എത്തിച്ചു. ബേനസീർ ഭൂട്ടോ ഇന്‍റർനാഷണൽ എയർപോർട്ടിൽ ഇറക്കിയ ശേഷം രഹസ്യകേന്ദ്രത്തിലേക്കു മാറ്റി.

ആസിയ ബീബിയുടെ ഭർത്താവ് ആഷിഖ് മസീഹും മക്കളും പാക്കിസ്ഥാനിലെ ഏതോ രഹസ്യകേന്ദ്രത്തിലാണു താമസിക്കുന്നത്. ആസി‌യയെ എങ്ങോട്ടാണു മാറ്റിയതെന്ന് അറിയില്ല. ഇസ്‌ലാമിക തീവ്രവാദികളിൽനിന്നുള്ള വധഭീഷണി ഈ കുടുംബത്തിനുണ്ട്.


അമേരിക്ക, ബ്രിട്ടൻ, കാനഡ, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളോട് ആസിയയെയും കുടുംബാംഗങ്ങളെയും രക്ഷപ്പെടുത്തണമെന്ന് ആഷിഖ് ഈ ദിവസങ്ങളിൽ അഭ്യർഥിച്ചിരുന്നു. ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ പോലുള്ള സംഘടനകൾ ഇവരെ സഹായിക്കാൻ രംഗത്തുണ്ട്. കാനഡ, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങൾ ആസിയയ്ക്കും കുടുംബത്തിനും അഭയം നൽകുന്നതിന് ആലോചിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.

നെതർലൻഡ്സിന്‍റെ അംബാസഡർ പ്രത്യേക വിമാനത്തിൽ ചെന്നാണ് ജയിലിൽനിന്ന് ആസിയയെ ഏറ്റുവാങ്ങിയതെന്ന് തെഹ്‌രീക് ഇ ലബായിക് പാക്കിസ്ഥാൻ (ടിഎൽപി) എന്ന സംഘടന പ്രസ്താവനയിറക്കി. ആസിയയെ മോചിപ്പിക്കുന്നതിനെതിരേ കലാപം നടത്തിയ പ്രസ്ഥാനമാണ് ടിഎൽപി. ആസിസയെ രാജ്യത്തുനിന്ന് പുറത്തുപോകാൻ അനുവദിക്കരുതെന്ന് സംഘടന ഇന്നലെ അണികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നഗരങ്ങളിലൊന്നും അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ആസിയയുടെ അഭിഭാഷകൻ സൈഫുൾ മുലൂക് ഇപ്പോൾ നെതർലൻഡ്സിൽ ഉണ്ട്. അദ്ദേഹം അവിടെ രാഷ്‌ട്രീയ അഭയത്തിന് അപേക്ഷിച്ചിട്ടുണ്ട്.യൂറോപ്യൻ പാർലമെന്‍റ് പ്രസിഡന്‍റ് അന്‍റോണിയോ തജാനി, ആസിയയെയും കുടുംബത്തെയും ബ്രസൽസിലേക്കു ക്ഷണിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.