ഖഷോഗിയുടെ തിരോധാനം: സൗദി രാജാവുമായി പോംപിയോ ചർച്ച നടത്തുമെന്നു ട്രംപ്
ഖഷോഗിയുടെ തിരോധാനം: സൗദി രാജാവുമായി പോംപിയോ ചർച്ച നടത്തുമെന്നു ട്രംപ്
Tuesday, October 16, 2018 12:04 AM IST
വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺപോസ്റ്റിലെ പംക്തിയെഴുത്തുകാരൻ ജമാൽ ഖഷോഗിയുടെ തിരോധാനത്തെത്തുടർന്നുള്ള പ്രശ്നം സൗദി രാജാവുമായി ചർച്ച ചെയ്യുന്നതിന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെ അയയ്ക്കുകയാണെന്നു പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കി. തുർക്കിയിലെ ഈസ്റ്റാംബൂളിലെ സൗദി കോൺസുലേറ്റിൽ ഈ മാസം രണ്ടിന് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ ഖഷോഗി കൊല്ലപ്പെട്ടെന്ന് തുർക്കി ആരോപിച്ചു. ഇതിനുള്ള ഓഡിയോ വീഡിയോ തെളിവുകൾ അവർ പുറത്തുവിടുകയും ചെയ്തു.

ഖഷോഗിക്ക് എന്തു സംഭവിച്ചുവെന്നു വെളിപ്പെടുത്താൻ സൗദിയുടെ മേൽ അന്തർ്ദേശീയ സമ്മർദം ശക്തമായിരിക്കുകയാണ്. സൗദിയിലെ സൽമാൻ രാജാവുമായി ഫോണിൽ ബന്ധപ്പെട്ടെന്നും ഖഷോഗിയുടെ തിരോധാനത്തിൽ സൗദിക്കു പങ്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയെന്നും ഇന്നലെ ട്രംപ് പറഞ്ഞു. ഖഷോഗി സംഭവത്തെക്കുറിച്ച് യാതൊന്നും രാജാവിനോ കിരീടാവകാശിക്കോ അറിയില്ലെന്നാണു തനിക്കു മനസിലായതെന്നു ട്രംപ് വ്യക്തമാക്കി. ഏതെങ്കിലും അക്രമിയായിരിക്കും കൊലപാതകം നടത്തിയത്. ആർക്കറിയാം-ട്രംപ് ചോദിച്ചു.


ഒരു മണിക്കൂറിനകം പോംപിയോ സൗദിക്കു തിരിക്കുമെന്നു പറഞ്ഞ ട്രംപ് തുർക്കി ഉൾപ്പെടെ എവിടെയും പോകാൻ അദ്ദേഹത്തിന് അനുമതി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.

സൗദിയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെ കടുത്ത വിമർശകനായ ഖഷോഗി അറസ്റ്റു പേടിച്ച് നാളുകളായി യുഎസിൽ കഴിയുകയായിരുന്നു. അതിനിടയിലാണ് മുൻ ഭാര്യയിൽനിന്നുള്ള വിവാഹമോചന സർട്ടിഫിക്കറ്റ് വാങ്ങാനായി കാമുകിയെ പുറത്തുനിർത്തി കോൺസുലേറ്റ് മന്ദിരത്തിനുള്ളിൽ കടന്നത്. പിന്നീടാരും ഖഷോഗിയെ ജീവനോടെ കണ്ടിട്ടില്ല. പതിനഞ്ചംഗ കൊലയാളി സംഘം ഖഷോഗിയെ വധിക്കുകയും ശരീരം കഷണങ്ങളാക്കി അഴുക്കുചാലിൽ ഒഴുക്കുകയും ചെയ്തുവെന്നാണ് ആരോപണം.

തുർക്കി പോലീസ് ഉദ്യോഗസ്ഥർ ഇന്നലെ സൗദി കോൺസുലേറ്റിൽ പരിശോധന തുടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.