ഐഎസ്ഐക്കെതിരേ പരാമർശം: പാക് ജഡ്ജിയെ പിരിച്ചുവിട്ടു
ഐഎസ്ഐക്കെതിരേ പരാമർശം: പാക് ജഡ്ജിയെ പിരിച്ചുവിട്ടു
Saturday, October 13, 2018 12:41 AM IST
ഇസ്‌ലാമാബാദ്: പാക് ചാരസംഘടനയായ ഐഎസ്ഐക്ക് എതിരേ നടത്തിയ പരാമർശത്തിന്‍റെ പേരിൽ മുതിർന്ന പാക് ജഡ്‌ജി ഷൗക്കത്ത് അസീസ് സിദ്ധിഖിയെ പിരിച്ചുവിട്ടു. അനുകൂല വിധി കിട്ടാൻവേണ്ടി ജഡ്‌ജിമാരുടെ പാനൽ രൂപീകരണത്തിൽ ഐഎസ്ഐ ഇടപെടുന്നുവെന്ന് റാവൽപിണ്ടി ബാർ അസോസിയേഷൻ യോഗത്തിൽ സിദ്ധിഖി പറഞ്ഞതാണു വിനയായത്.

സുപ്രീം ജുഡീഷൽ കൗൺസിലിന്‍റെ ശിപാർശ പ്രകാരം സിദ്ധിഖിയെ പിരിച്ചുവിട്ടുകൊണ്ട് ഇന്നലെ പാക് പ്രസിഡന്‍റ് ആരിഫ് അൽവി ഉത്തരവു പുറപ്പെടുവിച്ചു. അടുത്തമാസം ഇസ്‌ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചാർജെടുക്കേണ്ടയാളായിരുന്നു സിദ്ധിഖി. ജുഡീഷറിയും മാധ്യമങ്ങളും സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണെന്നും ജുഡീഷറി സ്വതന്ത്രമല്ലെന്നുമായിരുന്നു സിദ്ധിഖിയുടെ ആരോപണം.


സൈന്യം നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചാണു മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ആഗ്രഹിക്കുന്ന വിധി കിട്ടാൻവേണ്ടി തങ്ങൾക്കിഷ്ടമുള്ള ജഡ്ജിമാരെ ഉൾപ്പെടുത്തി പ്രത്യേക ബെഞ്ചുകൾ രൂപീകരിക്കാൻ ഐഎസ്ഐ സ്വാധീനം ചെലുത്തുന്നുണ്ട്-സിദ്ധിഖി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റീസ് മിയാൻ സാക്വിബ് നിസാറിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീം ജുഡീഷൽ കൗൺസിൽ സിദ്ധിഖിക്ക് എതിരേയുള്ള ആരോപണങ്ങൾ ഉൾപ്പെട്ട കേസ് കേട്ടു. ഒരു ജഡ്ജിക്കു യോജിക്കാത്ത രീതിയിലാണു സിദ്ധിഖി പ്രവർത്തിച്ചതെന്നും അദ്ദേഹത്തെ എത്രയും വേഗം സർവീസിൽനിന്ന് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ഇമ്രാൻഖാനു നൽകിയ ശിപാർശയിൽ കൗൺസിൽ പറഞ്ഞു. ഇതേത്തുടർന്നാണ് സിദ്ധിഖിയെ പിരിച്ചുവിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.