യുവജനങ്ങൾക്ക് ആത്മീയബോധ്യങ്ങൾ നൽകാൻ സഭാശുശ്രൂഷകർ മുൻകൈ എടുക്കണം: സിനഡ്
Thursday, October 11, 2018 12:17 AM IST
വത്തിക്കാൻ സിറ്റി: യുവജനങ്ങൾക്കു സാമൂഹ്യപ്രതിബദ്ധതയോടൊപ്പം ആത്മീയബോധ്യങ്ങളും നൽകാൻ സഭാശുശ്രൂഷകർ മുൻകൈ എടുക്കണമെന്ന് വത്തിക്കാനിൽ യുവജനങ്ങളെ സംബന്ധിച്ച സിനഡിൽ അഭിപ്രായം ഉയർന്നു.

വ്യക്തിപരമായ അടുപ്പവും ജീവിതസാക്ഷ്യവും യുവജനങ്ങളെ സഭയിലേക്ക് ആകർഷിക്കാൻ അത്യാവശ്യമാണ്. ചില വലിയ പരിപാടികൾ നടത്തിയതുകൊണ്ടു മാത്രം യുവജനപ്രേഷിതത്വം ഫലമണിയില്ല. ക്ഷമാപൂർവം യുവതീയുവാക്കളെ അവരുടെ സവിശേഷതകളോടെ അനുയാത്ര ചെയ്യാൻ സഭാനേതൃത്വത്തിനാവണം.

തെറ്റുപറ്റാത്ത ഒരു യുവസമൂഹത്തെയല്ല, തെറ്റിലൂടെ ജീവിതപാഠങ്ങൾ പഠിക്കുന്ന ഒരു യുവസമൂഹത്തെ അംഗീകരിക്കാൻ തയാറാവുകയാണു വേണ്ടതെന്ന്് പ്രതികരണം ഉണ്ടായി.
ഒരാഴ്ച പിന്നിട്ട യുവജന സിനഡിൽ പ്രവർത്തനരേഖയുടെ രണ്ടാംഭാഗമാണ് ഇപ്പോൾ ചർച്ചചെയ്യുന്നത്. ഇന്നത്തെ യുവജനയാഥാർഥ്യത്തെ എങ്ങനെ വ്യാഖ്യാനിക്കണം എന്നതാണ് ഈ ഭാഗത്തെ ചിന്താവിഷയം. ഫ്രാൻസിസ് മാർപാപ്പയുടെ നിറസാന്നിധ്യം സിനഡ് പ്രവർത്തനങ്ങളെ സജീവമാക്കുന്നു. സിനഡ് അംഗങ്ങളുടെ പ്രതികരണങ്ങൾ കേൾക്കുക മാത്രമല്ല, ചില വിഷയങ്ങളിൽ പ്രത്യേക ഇടപെടലുകളും മാർപാപ്പ നടത്തി. വിവാഹം സ്നേഹത്തിന്‍റെ പക്വതയുടെ കൂദാശയാണെന്നും സ്നേഹത്തിൽ പക്വതയാർജിക്കാൻ യുവതീയുവാക്കളെ പ്രാപ്തരാക്കാൻ സഭ ശ്രദ്ധിക്കണമെന്നും മാർപാപ്പ ഉദ്ബോധിപ്പിച്ചു.


യുവജനങ്ങളെ സഭയുടെ ഭാവിയായി കണ്ടാൽപോരാ, അവർക്ക് ഇന്നുതന്നെ സഭാതലത്തിൽ ഉത്തരവാദിത്വങ്ങൾ നൽകണമെന്ന് ചിലർ ചൂണ്ടിക്കാട്ടി. ചുമതലകൾ വൈദികരെയോ സന്യസ്തരെയോ മാത്രം ഏൽപിച്ചു മാറിനിൽക്കുന്നത് ഉചിതമല്ല. എല്ലാവരുടെയും ഉത്തരവാദിത്വം ഇക്കാര്യത്തിൽ ഉണ്ടാവണം. യുവജനങ്ങളെ അവരുടെ പ്രതിസന്ധിയിൽ അനുയാത്ര ചെയ്യാൻ ഏറ്റവും അനുയോജ്യർ മുതിർന്ന അല്‌മായ സഹോദരങ്ങളാണ്.

യുവജനങ്ങൾക്കു വേണ്ടതു സഹതാപമ ല്ല, മറിച്ച് സഹഭാവമാണ്. അതായത് മറ്റുള്ളവരുടെ അനുകന്പയല്ല, അവരെപ്പോലെ വിചാരവികാരങ്ങൾ അനുഭവിച്ചു മുന്നേറിയവരുടെ അനുഭവസാക്ഷ്യമാണ്. ഇതിന് അല്‌മായപരിശീലകരെ സഭ തയാറാക്കണം.

സിനഡ് ചർച്ചകളുടെ അവസാനം പുറപ്പെടുവിക്കുന്ന സമാപനരേഖ തയാറാക്കാൻ എട്ടംഗ സമിതിയെ തെരഞ്ഞെടുത്തു. ഏഷ്യാ ഭൂഖണ്ഡത്തെ പ്രതിനിധീകരിച്ച് കർദിനാൾ ഓസ്‌വാൾഡ് ഗ്രേഷ്യസിനെ ഈ കമ്മിറ്റിയിലേക്കു തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.