വൻനാശം വിതച്ച് മൻഖുട്: 100 സ്വർണഖനി ജീവനക്കാർക്കു മണ്ണിനടിയിൽപ്പെട്ട് ദാരുണാന്ത്യം
വൻനാശം വിതച്ച്  മൻഖുട്: 100 സ്വർണഖനി ജീവനക്കാർക്കു മണ്ണിനടിയിൽപ്പെട്ട് ദാരുണാന്ത്യം
Monday, September 17, 2018 11:04 PM IST
മനില: ഫിലിപ്പീൻസിൽ സംഹാരതാണ്ഡവമാടിയ മൻഖുട് ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിൽ കെട്ടിടത്തിനു മുകളിൽ മണ്ണിടിഞ്ഞുവീണ് നൂറോളം സ്വർണഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു. ഇറ്റാഗോൺ പട്ടണപ്രാന്തത്തിലെ യുകാബ് ഗ്രാമത്തിൽ സ്വർണഖനിയിൽ പണിയെടുത്തിരുന്ന തൊഴിലാളികൾ അഭയം തേടിയ രണ്ടുനിലക്കെട്ടിടമാണ് മണ്ണിനടിയിലായത്. 36 പേരുടെ മൃതദേഹം കണ്ടെടുത്തു. അറുപതിലധികം പേരെ കാണാതായി.

ഇവർ മരണമടഞ്ഞിരിക്കാനാണ് സാധ്യതയെന്ന് ഇറ്റാഗോൺ മേയർ പറഞ്ഞു. ശനിയാഴ്ച ആഞ്ഞടിച്ച കൊടുങ്കാറ്റിൽ നിന്നു രക്ഷതേടി കെട്ടിടത്തിൽ അഭയം പ്രാപിച്ച ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണു ദുരന്തത്തിനിരയായത്. രണ്ടാമതൊരു കെട്ടിടം കൂടി മണ്ണിനടിയിലായെന്നും റിപ്പോർട്ടുണ്ട്.


രാജ്യത്തെ എല്ലാ ഖനികളും അടച്ചുപൂട്ടണമെന്നാണു തന്‍റെ അഭിപ്രായമെന്നു ഫിലിപ്പീൻസ് പ്രസിഡന്‍റ് ഡുട്ടെർട്ടെ പറഞ്ഞു. പരിസ്ഥിതിക്കുണ്ടാക്കുന്ന നാശം പരിഗണിക്കുന്പോൾ ഖനികളിൽ നിന്നുള്ള സാന്പത്തിക നേട്ടം തുച്ഛമാണെന്ന് നേരത്തെയും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

സ്വർണഖനി ജീവനക്കാർക്ക് ദുരന്തം നേരിട്ട കോർഡില്ലരാ മേഖലയിലെ എല്ലാ ഖനികളും അടയ്ക്കാൻ പരിസ്ഥിതി മന്ത്രി ഉത്തരവു പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഡുട്ടെർട്ടെ നിലപാടു വ്യക്തമാക്കിയത്.

സ്വർണഖനി ജീവനക്കാരെ കൂടാതെ ഫിലിപ്പീൻസിൽ 65 പേർ നേരത്തേ ചുഴലിക്കാറ്റിൽ മരണമടഞ്ഞിരുന്നു. മൻഖുട് തെക്കൻ ചെെനയിൽ നാലു പേരുടെ ജീവൻ അപഹരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.