സൂപ്പർ ചുഴലി മൻഖുടിനെ പേടിച്ച് ഫിലിപ്പീൻസും ചൈനയും
സൂപ്പർ ചുഴലി മൻഖുടിനെ പേടിച്ച് ഫിലിപ്പീൻസും ചൈനയും
Saturday, September 15, 2018 12:19 AM IST
മനില: പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട മൻഖുട് സൂപ്പർ ചുഴലിക്കൊടുങ്കാറ്റ് ഫിലിപ്പീൻസിനെ ലക്ഷ്യമാക്കി നീങ്ങുന്നു. കാറ്റഗറി അഞ്ചിൽ ഉൾപ്പെടുത്തിയിരിക്കുന്ന കൊടുങ്കാറ്റിന്‍റെ വേഗം മണിക്കൂറിൽ 280 കിലോമീറ്ററാണ്. ഫിലിപ്പീൻസിലെ ഏറ്റവും വലിയ ദ്വീപായ ലുസോണിൽ ഇന്ന് എത്തിയേക്കും. തുടർന്ന് ഹോംങ്കോംഗിലേക്കും ചൈനയിലേക്കും നീങ്ങും.

കൊടുങ്കാറ്റിന്‍റെ പാതയിൽ 3.7 കോടി ജനങ്ങൾ ഉള്ളതിനാൽ വൻ ആൾനാശം ഭയക്കുന്നു. കൊടുങ്കാറ്റിനൊപ്പം കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകും. ഫിലിപ്പീൻസിൽ അതീവ ജാഗ്രത പ്രഖ്യാപിച്ച് ആളുകളെ ഒഴിപ്പിച്ചുമാറ്റുകയാണ്. സ്കൂളുകൾ അടക്കം എല്ലാ സ്ഥാപനങ്ങളും പൂട്ടി. ഞായറാഴ്ചയോടെ ചൈനയിലെ ഹെയ്നാൻ, ഗുവാംഗ്ഡോംഗ് മേഖലകളിലും കൊടുങ്കാറ്റ് എത്തുമെന്നു കരുതുന്നു.


2013ൽ ഫിലിപ്പീൻസിൽ വീശിയ ഹെയ്യാൻ എന്ന സൂപ്പർ ചുഴലി 6,300 പേരുടെ ജീവനെടുത്തിരുന്നു. ഇതിനേക്കാൾ വലിയ ദുരന്തം മൻഖുട് വിതയ്ക്കുമെന്നു ഭയക്കുന്നു.ലോകത്തിലെ പല ഭാഗങ്ങളിലും കൊടുങ്കാറ്റുകൾ ദുരന്തം വിതയ്ക്കുന്നുണ്ട്. മണിക്കൂറിൽ 72 കിലോമീറ്റർ വേഗതയുള്ള ഒലിവിയ എന്ന കൊടുങ്കാറ്റ് ഹവായിയിൽ വീശി. ബാരിജാത് എന്ന കൊടുങ്കാറ്റ് തെക്കൻ ചൈനയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.