ന്യൂഡൽഹി: മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏപ്രിലിൽ ഇന്ത്യയിൽ നാല് ഡിഗ്രി വരെ ചൂട് ഉയർന്നതായി "ക്ലൈമമീറ്റർ' നടത്തിയ പഠനത്തിൽ കണ്ടെത്തി. അന്താരാഷ്‌ട്ര ശാസ്ത്രജ്ഞരുടെയും കാലാവസ്ഥാ സംഘടനകളുടെയും കൂട്ടായ്മയാണ് ക്ലൈമമീറ്റർ. പാക്കിസ്ഥാനിലും സമാനസ്ഥിതിയാണെന്ന് പഠനം വ്യക്തമാക്കുന്നു. പതിവിലും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുമുണ്ടായിരുന്നു.

ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെട്ടതിനെ തുടർന്ന് മുൻകരുതലിനുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സാധാരണയിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. മനുഷ്യപ്രേരിത കാലാവസ്ഥാ വ്യതിയാനമാണ് ഉയർന്ന ചൂടിന്‍റെ പ്രധാന കാരണമെന്നാണ് ക്ലൈമമീറ്റർ പഠനത്തിന്‍റെ പ്രാഥമിക കണ്ടെത്തൽ.

ഇന്ത്യയിലും പാക്കിസ്ഥാനിലും അനുഭവപ്പെടുന്ന ഉഷ്ണതരംഗം കാലാവസ്ഥാ വ്യതിയാനത്തിന്‍റെ തീവ്രതയാണ് ചൂണ്ടിക്കാട്ടുന്നത്. വർധിച്ചുവരുന്ന ചൂട് മൂലമുണ്ടാകുന്ന രോഗങ്ങൾ, കാർഷിക ഉത്പാദനത്തിൽ നേരിടുന്ന പ്രതിസന്ധി, ഗുരുതരമായ ജലക്ഷാമം തുടങ്ങിയവ നേരിട്ടുള്ള അനന്തരഫലങ്ങളാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.


ഏപ്രിൽ രണ്ടാം വാരം 40 ഡിഗ്രി സെൽഷസ് ചൂടാണ് ഡൽഹിയിൽ അനുഭവപ്പെട്ടത്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ 49 ഡിഗ്രി വരെ ചൂട് ഉയർന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് നാല് ഡിഗ്രിയോളം ഉയർന്ന ചൂടാണിത്. ഇതേ തുടർന്ന് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളും ക്രമാതീതമായി വർധിച്ചു.

ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഗണ്യമായി വർധിച്ചത് താപനില ഉയരുന്നതിൽ പ്രധാന കാരണമായി. ഇതോടൊപ്പം കാർബണ്‍ ഡൈ ഓക്സൈഡ് പുറംതള്ളുന്നത് കുറച്ചില്ലെങ്കിൽ ഉഷ്ണമേഖലാ പ്രദേശങ്ങൾ വാസയോഗ്യമല്ലാതാകുമെന്നും നിരവധി പേരുടെ ജീവൻ അപകടത്തിലാകുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി.