ന്യൂഡൽഹി: നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും അദ്ദേഹത്തിന്‍റെ ഭാര്യ ഉഷ വാൻസും മക്കളും ഇന്ന് ഇന്ത്യയിലെത്തും.

രാവിലെ പത്തിന് ഡൽഹി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെയും കുടുംബത്തെയും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക ബഹുമതികളോടെ സ്വീകരിക്കും. ഇന്ന് വൈകിട്ട് 6.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാൻസ് കുടുംബത്തോടൊപ്പം നാളെ ജയ്പുരിലേക്ക് തിരിക്കും.

ബുധനാഴ്ച ആഗ്ര സന്ദർശിച്ചശേഷം വ്യാഴാഴ്ച പുലർച്ചെ അദ്ദേഹം അമേരിക്കയിലേക്ക് തിരികെ പോകും. വാൻസിന്‍റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. സാന്പത്തിക സഹകരണം, പ്രതിരോധ പങ്കാളിത്തം, പ്രാദേശിക സുരക്ഷ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് സന്ദർശനത്തിന്‍റെ ലക്ഷ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന ഘട്ടത്തിൽ തീരുമാനിച്ച പത്തു വർഷത്തെ പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഈ ഘട്ടത്തിലുണ്ടായേക്കും. ഇന്ത്യയും അമേരിക്കയും തമ്മിൽ തന്ത്ര പ്രധാനമായ ആഗോള പങ്കാളിത്തമുണ്ടെന്നും വാൻസിന്‍റെ സന്ദർശനത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന വിഷയങ്ങളെല്ലാം ചർച്ച ചെയ്യുമെന്നും വിദേശ കാര്യാ മന്ത്രാലയത്തിന്‍റെ വക്താവ് രണ്‍ധീർ ജയ്സ്വാൾ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ഈ സന്ദർശനം കൂടുതൽ കരുത്തേകുമെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു.


അമേരിക്കയുടെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും വാൻസിനൊപ്പം ഇന്ത്യ സന്ദർശനത്തിലുണ്ട്. ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നയിക്കുന്ന കൂടിക്കാഴ്ചയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി വിനയ് മോഹൻ കവ്ത്ര തുടങ്ങിയവരും പങ്കെടുക്കും.