വിനോദ് കുമാർ ശുക്ലയ്ക്ക് ജ്ഞാനപീഠം
Sunday, March 23, 2025 2:42 AM IST
ന്യൂഡൽഹി: അന്പത്തിയൊന്പതാമതു ജ്ഞാനപീഠ പുരസ്കാരം പ്രമുഖ ഹിന്ദി ചെറുകഥാകൃത്തും കവിയുമായ വിനോദ് കുമാർ ശുക്ലയ്ക്ക്.
88കാരനായ ശുക്ലയിലൂടെ രാജ്യത്തെ ഏറ്റവും വലിയ സാഹിത്യപുരസ്കാരത്തിന് ഛത്തീ സ്ഗഡും ആദ്യമായി അർഹമായി. വലിയ ബഹുമതിയാണി തെന്നും ജ്ഞാനപീഠം ലഭിക്കുമെന്ന പ്രതീക്ഷയേ ഇല്ലായിരുന്നുവെന്നും ശുക്ല പ്രതികരിച്ചു. ഇപ്പോഴും എഴുത്തിൽ ശ്രദ്ധിക്കുന്നുണ്ട്, പ്രത്യേകിച്ചും കുട്ടികൾക്കായുള്ള രചനകളിൽ.
ഭാഷാപരമായ വ്യതിരിക്തതയും വൈകാരികമായ ആഴവും പുലർത്തുന്ന രചനകളിലൂടെ ശ്രദ്ധേയനായ വിനോദ് കുമാർ ശുക്ലയ്ക്ക് "ദീവാർ മേ ഏക് ഖിർക്കീ രഹതി തീ’എന്ന കൃതിയിലൂടെ 1999ൽ സാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.
നൗകർ കി കാമീസ് (1979) എന്ന പേരിലുള്ള നോവലാണ് മറ്റൊരു ശ്രദ്ധേയ രചന. ഇതുപിന്നീട് മണി കൗൾ സിനിമയാക്കി. 1992ൽ പുറത്തിറങ്ങിയ സബ് കുച്ച് ഹോന ബച്ച രഹേഗ എന്ന കവിതാ സമാഹാരവും നിരൂപകപ്രശംസ ഏറ്റുവാങ്ങി.
പതിനൊന്നു ലക്ഷം രൂപയും സരത്വതീദേവിയുടെ വെങ്കലശില്പവും അടങ്ങുന്ന പുരസ്കാരം നേടുന്ന പന്ത്രണ്ടാമത്തെ ഹിന്ദി എഴുത്തുകാരനാണ് ശുക്ല. ചെറുകഥാകൃത്തും ജ്ഞാനപീഠം ജേതാവുമായ പ്രതിഭ റേയുടെ അധ്യക്ഷതയിലുള്ള സമിതിയാണു ജേതാവിനെ തെരഞ്ഞെടുത്തത്.