ന്യൂഡല്‍ഹി: കോടതിവ്യവഹാരങ്ങൾക്കായി കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ 400 കോടിയിലധികം രൂപ ചെലവഴിച്ചതായി ഔദ്യോഗിക കണക്കുകള്‍.

2023- 24 സാമ്പത്തികവര്‍ഷത്തില്‍ വ്യവഹാരങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 66 കോടി രൂപയാണു ചെലവഴിച്ചത്. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഒന്പത് കോടി കൂടുതലാണ്.

2014-15 വര്‍ഷത്തില്‍ കോടതി വ്യവഹാരങ്ങള്‍ക്കായി 26 കോടി രൂപയാണു ചെലവഴിച്ചത്. 2015-16 ലെ ചെലവ് 64 കോടി രൂപയായിരുന്നു. 2014-15നും 2023-24 കാലഘട്ടത്തിനിടയില്‍ സര്‍ക്കാര്‍ ഇതിനായി 409 കോടിയിലധികം രൂപയാണു ചെലവഴിച്ചത്.


കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന ദേശീയ വ്യവഹാര നയത്തിന്‍റെ കരട് ഉടൻ കേന്ദ്രമന്ത്രിസഭയ്ക്കു മുന്നിൽ വയ്ക്കും. നിരവധി വര്‍ഷങ്ങളായി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇതിന്‍റെ രൂപരേഖയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.