20 സീറ്റുകളിലാണ് തിരിമറി നടന്നത്. ഇതിൽ ഏഴിടത്തു തിരിമറി നടന്നതിന്റെ രേഖകളടക്കം തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറി. ബാക്കി 13 സീറ്റുകളുടെ കാര്യത്തിൽ 48 മണിക്കൂറുകൾക്കുള്ളിൽ രേഖകൾ സമർപ്പിക്കുമെന്നും പാർട്ടി വക്താവ് പവൻ ഖേര പറഞ്ഞു.
പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പാർലമെന്റ് അംഗങ്ങളായ ജയ്റാം രമേശ്, അശോക് ഗെഹ്ലോട്ട്, ഭൂപീന്ദർ സിംഗ് ഹൂഡ, അജയ് മാക്കൻ എന്നിവരും തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകാനെത്തിയ സംഘത്തിലുണ്ടായിരുന്നു.