താൻ കടുത്ത മാനസികപീഡനം അനുഭവിക്കുകയാണെന്നും എല്ലാം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞുകൊണ്ട് അലി തന്റെ മകൾക്കും ഒരു സുഹൃത്തിനും വാട്സാപ്പിൽ അയച്ച ശബ്ദസന്ദേശങ്ങളും പോലീസിനു ലഭിച്ചിരുന്നു. സംഘത്തിൽ ഉൾപ്പെട്ട ആളുകളുടെ പേരുകളും ഇതിൽ പറഞ്ഞിട്ടുണ്ട്.
മുംതാസ് അലിയുടെ മറ്റൊരു സഹോദരൻ ഹൈദർ അലി നല്കിയ പരാതിയിൽ റഹ്മത്ത്, അബ്ദുൽ സത്താർ, ഷാഫി, മുസ്തഫ, ഷുഹൈബ്, സിറാജ് എന്നിങ്ങനെ ആറു പേർക്കെതിരേ പോലീസ് കേസെടുത്തു. റഹ്മത്ത് ഉൾപ്പെട്ട ഒരു വീഡിയോ ഉപയോഗിച്ച് ഈ സംഘം നാളുകളായി മുംതാസ് അലിയെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്നു കുടുംബം ആരോപിച്ചു.
ഇവർ മുംതാസ് അലിയിൽനിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തിരുന്നതായും പരാതിയിൽ പറയുന്നു. ഇവർക്കായി അന്വേഷണം നടത്തുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പത്രസമ്മേളനത്തിൽ അറിയിച്ചു.