ഹണിട്രാപ്പ് ബ്ലാക്ക് മെയിലിംഗ്: മംഗളൂരു വ്യവസായി പുഴയിൽ മരിച്ച നിലയിൽ
ഹണിട്രാപ്പ് ബ്ലാക്ക് മെയിലിംഗ്: മംഗളൂരു വ്യവസായി പുഴയിൽ മരിച്ച നിലയിൽ
Tuesday, October 8, 2024 2:47 AM IST
മംഗളൂരു: ഹണിട്രാപ്പിൽപ്പെടുത്തി ബ്ലാക്ക് മെയിലിംഗിനു വിധേയനായ മംഗളൂരുവിലെ വ്യവസായിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

വ്യവസായ പ്രമുഖനും മിസ്ബാഹ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചെയർമാനുമായ മുംതാസ് അലിയുടെ (52) മൃതദേഹമാണ് കുളൂരിനു സമീപം ഫൽഗുനി നദിയിൽ കണ്ടെത്തിയത്. മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായിരുന്ന മൊഹിയുദ്ദീൻ ബാവയുടെ സഹോദരനാണ്.

ഞായറാഴ്ച പുലർച്ചെ മൂന്നോടെയാണ് അലി വീട്ടിൽ നിന്നിറങ്ങിയത്. ഇദ്ദേഹത്തിന്‍റെ കാർ പിന്നീട് കുളൂർ പാലത്തിന് സമീപം അപകടത്തിൽപെട്ട നിലയിൽ കണ്ടെത്തിയിരുന്നു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപേ ഉൾപ്പെടെയുള്ളവർ ഒരുദിവസം മുഴുവൻ നടത്തിയ തെരച്ചിലിനൊടുവിൽ ഇന്നലെ രാവിലെയാണ് പുഴയിൽനിന്നു മൃതദേഹം കണ്ടെടുത്തത്.

യാത്രാമധ്യേ കാർ ഒരു ബസിൽ ഇടിച്ചിരുന്നതായും ബസ് ഡ്രൈവറോടു ക്ഷമാപണം നടത്തിയശേഷം മുംതാസ് അലി വീണ്ടും കാർ തിരിച്ച് കുളൂർ പാലത്തിനു സമീപത്തേക്കു പോകുകയായിരുന്നുവെന്നും ഇതിനിടെ കണ്ടെത്തിയിരുന്നു.


താൻ കടുത്ത മാനസികപീഡനം അനുഭവിക്കുകയാണെന്നും എല്ലാം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞുകൊണ്ട് അലി തന്‍റെ മകൾക്കും ഒരു സുഹൃത്തിനും വാട്സാപ്പിൽ അയച്ച ശബ്ദസന്ദേശങ്ങളും പോലീസിനു ലഭിച്ചിരുന്നു. സംഘത്തിൽ ഉൾപ്പെട്ട ആളുകളുടെ പേരുകളും ഇതിൽ പറഞ്ഞിട്ടുണ്ട്.

മുംതാസ് അലിയുടെ മറ്റൊരു സഹോദരൻ ഹൈദർ അലി നല്കിയ പരാതിയിൽ റഹ്മത്ത്, അബ്ദുൽ സത്താർ, ഷാഫി, മുസ്തഫ, ഷുഹൈബ്, സിറാജ് എന്നിങ്ങനെ ആറു പേർക്കെതിരേ പോലീസ് കേസെടുത്തു. റഹ്മത്ത് ഉൾപ്പെട്ട ഒരു വീഡിയോ ഉപയോഗിച്ച് ഈ സംഘം നാളുകളായി മുംതാസ് അലിയെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്നു കുടുംബം ആരോപിച്ചു.

ഇവർ മുംതാസ് അലിയിൽനിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തിരുന്നതായും പരാതിയിൽ പറയുന്നു. ഇവർക്കായി അന്വേഷണം നടത്തുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.