ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ കനത്ത തിരിച്ചടി രാജ്യത്തെ രാഷ്‌ട്രീയ കാലാവസ്ഥയിലുണ്ടായ മാറ്റത്തിന്‍റെ പ്രതിഫലനവും ഭാവിയുടെ സൂചനയുമാണെന്ന് കോണ്‍ഗ്രസ്.

ഭരണഘടന മാറ്റാമെന്ന ബിജെപിയുടെ കുതന്ത്രത്തിനേറ്റ തിരിച്ചടിയാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനവിധിയും ഇന്നലത്തെ ഉപതെരഞ്ഞെടുപ്പു ഫലങ്ങളുമെന്നും കോണ്‍ഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.

മഹാരാഷ്‌ട്രയിലടക്കം നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ ജനം തഴയുമെന്നതിൽ സംശയമില്ലെന്നും ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലെയും ഹിമാചൽപ്രദേശിലെയും കോണ്‍ഗ്രസിന്‍റെ ഉജ്വല വിജയത്തിന് പത്തര മാറ്റ് തിളക്കമുണ്ടെന്നും അതിലേറെ ബിജെപിക്കുള്ള താക്കീതുമാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് അഭിപ്രായപ്പെട്ടു.


ഹിമാചൽപ്രദേശിൽ ഓപ്പറേഷൻ താമരയുടെ ഭാഗമായി കൂറുമാറ്റിയ സ്വതന്ത്രർ കൈവശം വച്ചിരുന്ന രണ്ടു നിയമസഭാ സീറ്റുകളിൽ നേടിയ വിജയം കോണ്‍ഗ്രസിന്‍റെ പുതിയ ഉയർച്ചയുടെയും ബിജെപിയോടുള്ള ജനങ്ങളുടെ വെറുപ്പിന്‍റെയും പ്രതിഫലനമാണ്.

ഉത്തരാഖണ്ഡിലും ബിജെപിയിലേക്കു മാറിയ പഴയ കോണ്‍ഗ്രസുകാരനെ ജനം ശിക്ഷിച്ചതും രണ്ടു സീറ്റിലും കോണ്‍ഗ്രസ് മിന്നുന്ന ജയം നേടിയതും മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.