നാളെത്തെ സ്പീക്കർ തെരഞ്ഞെടുപ്പ് നിർണായകമാകും. ബിജെപിയുടെ സ്പീക്കർ സ്ഥാനാർഥിയെ ഇന്നലെയും പ്രഖ്യാപിച്ചില്ല. കീഴ്വഴക്കമനുസരിച്ച് പ്രതിപക്ഷത്തിനു നൽകാറുള്ള ഡെപ്യൂട്ടി സ്പീക്കർ പദവി ഡിഎംകെയ്ക്കു നൽകി ഇന്ത്യ സഖ്യത്തിൽ വിള്ളലും അങ്കലാപ്പും ഉണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, ഇക്കാര്യം ഡിഎംകെ നിഷേധിച്ചു. പ്രതിപക്ഷത്തെ വലിയ പാർട്ടിക്കാണു ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിന് അർഹതയെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
പദവി കോണ്‍ഗ്രസിനു ലഭിച്ചാൽ ദളിത് വിഭാഗക്കാരനും എട്ടാം തവണ എംപിയുമായ കൊടിക്കുന്നിൽ സുരേഷിന് നൽകുമെന്നും സൂചനയുണ്ട്. സ്പീക്കർപദവി ബിജെപിക്കാണെന്നും ഡെപ്യൂട്ടി സ്പീക്കർ പദവിയിലും വിട്ടുവീഴ്ചയ്ക്കില്ലെന്നും ബിജെപി നേതാക്കൾ സൂചിപ്പിച്ചു. ലോക്സഭയുടെയും രാജ്യസഭയുടെ സംയുക്ത സമ്മേളനത്തിൽ നാളെ രാഷ്ട്രപതി ദ്രൗപദി മുർമു പ്രസംഗിക്കും. എംപിമാരുടെ സത്യപ്രതിജ്ഞ ഇന്നും തുടരും.