മുദ്രാവാക്യങ്ങളല്ല പ്രവൃത്തിയാണു വേണ്ടത്: നരേന്ദ്ര മോദി
മുദ്രാവാക്യങ്ങളല്ല പ്രവൃത്തിയാണു വേണ്ടത്: നരേന്ദ്ര മോദി
Tuesday, June 25, 2024 1:23 AM IST
ന്യൂഡൽഹി: മുദ്രാവാക്യങ്ങളല്ല പ്രവൃത്തിയാണു വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തു വർഷമായി രാജ്യത്ത് ഒരു പാരന്പര്യം സൃഷ്‌ടിക്കാൻ തങ്ങൾ ശ്രമിച്ചു. അതിനാലാണ് വീണ്ടും അധികാരത്തിലെത്തിയത്. രാജ്യം ഭരിക്കാൻ ഭൂരിപക്ഷം അത്യാവശ്യമാണ്.

എന്നാൽ സമവായം അതിലും പ്രധാനമാണ്. എല്ലാവരെയും ഒപ്പം കൂട്ടി 140 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റാൻ ശ്രമിക്കുമെന്നും മോദി ഇന്നലെ മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. അതിനാൽ രാജ്യത്തിന് ഇത് അഭിമാനകരമായ നിമിഷമാണെന്നും മോദി പറഞ്ഞു.

60 വർഷങ്ങൾക്കുശേഷമാണ് തുടർച്ചയായി മൂന്നാം തവണയും ഒരേ സർക്കാർ അധികാരത്തിലെത്തുന്നതെന്നും മോദി പറഞ്ഞു. അതിനർത്ഥം കഴിഞ്ഞ സർക്കാരിന്‍റെ നയങ്ങൾ ജനങ്ങൾ അംഗീകരിച്ചു എന്നാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.