രാജ്യത്തെ വിദ്യാഭ്യാസസംവിധാനം നശിച്ചെന്ന് യുണൈറ്റഡ് ഡോക്ടോഴ്സ് ഫ്രണ്ട് അസോസിയേഷൻ കുറ്റപ്പെടുത്തി. പത്തു മണിക്കൂർ മുന്പാണ് പരീക്ഷ റദ്ദാക്കുന്നത്. രാവിലെ പരീക്ഷ നടക്കുന്നതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പരീക്ഷാകേന്ദ്രങ്ങളിലേക്ക് തലേ ദിവസം തന്നെ എത്തിയിരുന്നുവെന്നും ഡോക്ടോഴ്സ് ഫ്രണ്ട് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ. ലക്ഷ്യ മിത്തൽ ചൂണ്ടിക്കാട്ടി.
പരീക്ഷയെഴുതാനിരുന്ന രണ്ടു ലക്ഷത്തോളം വിദ്യാർഥികളുടെ ജീവിതം വച്ച് സർക്കാർ പന്താടുകയാണ്. അവസാനനിമിഷം പരീക്ഷ മാറ്റുന്ന നടപടി അസാധാരണമാണ്. എത്രനാൾ ഇതു തുടരുമെന്നും അസോസിയേഷൻ ചോദിച്ചു. നീറ്റ് -യുജി ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ ഇന്നലെ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചു.