വെള്ളിയാഴ്ച രാത്രിമുതൽ ഏതാനും കേബിൾ ടിവി ഓപ്പറേറ്റർമാർ ചാനലുകൾ നിർത്തിവയ്ക്കുകയായിരുന്നു. ചന്ദ്രബാബു നായിഡു അധികാരത്തിലെത്തിയശേഷം രണ്ടാംതവണയാണ് ചാനലുകളുടെ സംപ്രേഷണം മുടങ്ങുന്നത്. കഴിഞ്ഞ ആറാം തീയതിയായിരുന്നു ആദ്യം മുടങ്ങിയത്.
അതേസമയം ചാനലുകൾ നിർത്തിവയ്ക്കാൻ നിർദേശമൊന്നും നൽകിയിട്ടില്ലെന്ന് ആന്ധ്ര സർക്കാർ പ്രതികരിച്ചു. കഴിഞ്ഞദിവസം വൈഎസ്ആർ കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള നിർമാണത്തിലിരുന്ന കെട്ടിടം പൊളിച്ചതിലും ടിഡിപി സർക്കാരിനെതിരേ ആരോപണം നിലവിലുണ്ട്.